മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി.ഗോവിന്ദൻ പറഞ്ഞു. അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നില മെച്ചപ്പെടും എന്നാണ് പ്രതീക്ഷയെന്നും രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും അദ്ദേഹം കൂട്ടിചേർത്തു.
അപ്പോളോയിൽ കോടിയേരിയെ കാണാനെത്തിയ ശേഷമായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. കോടിയേരി ക്ഷീണിതൻ ആണ്. ആശുപത്രിയിൽ സന്ദർശകരെ നിയന്ത്രിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. അതേസമയം എം.വി.ഗോവിന്ദന് കോടിയേരിയെ കാണാനായില്ല. ബന്ധുക്കളും ഡോക്ടർമാരുമായാണ് അദ്ദേഹം സംസാരിച്ചത്.