ഭീകരവാദ, മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾക്കു കേന്ദ്ര സർക്കാർ 126.7 കോടി രൂപ അനുവദിച്ചു. സേനകളുടെ ആധുനികവൽക്കരണം, പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കൽ തുടങ്ങിയവയ്ക്കായി ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഒഡീഷ, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കാണു തുക അനുവദിച്ചത്. സ്റ്റേഷനുകൾ ശക്തിപ്പെടുത്താൻ വിഹിതം അനുവദിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ല.
മാവോയിസ്റ്റ് ഭീഷണി നേരിടുന്ന മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ സ്റ്റേഷനുകൾ ശക്തിപ്പെടുത്തുന്നതിനു മുൻപു കേന്ദ്രം തുക അനുവദിച്ചിരുന്നു. ഇവയടക്കം രാജ്യത്തെ 30 ജില്ലകളിൽ മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നാണ് ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട്.