അവിഹിത ബന്ധം ആരോപിച്ച് വിവാഹിതനായ യുവാവിനെയും യുവതിയെയും നഗ്നരാക്കി റോഡിലൂടെ നടത്തിച്ചതായി പരാതി. സംഭവത്തിൽ യുവാവിന്റെ ഭാര്യ അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഛത്തീസ്‌ഗഡിലെ കൊണ്ടഗാവ് ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. വിവരം അറിഞ്ഞ് അന്വേഷണത്തിനായി പൊലീസ് സംഘം സ്ഥലത്തെത്തി. യുവാവിന്റെയും യുവതിയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
യുവാവിനെ മറ്റൊരു സ്ത്രീയ്ക്കൊപ്പം ഭാര്യ കണ്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. ബന്ധുക്കളെ അടക്കം വിളിച്ചു കൂട്ടിയ ഭാര്യ, ഇരുവരെയും വിവസ്ത്രരാക്കി റോഡിലൂടെ നടത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വിവരം അറിഞ്ഞ സ്ഥലത്തെത്തി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാലുപേർ പിടിയിലായത്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം വിവിധ വകുപ്പുകൾ അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്നും പൊലീസ് പറയുന്നു.
ജൂൺ 11ന് ഉറിഡബെഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭർത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ട യുവതി ബന്ധുക്കളെ വിളിച്ചു വരുത്തുകയായിരുന്നു. ഇവർ ചേർന്ന് ഇരുവരെയും നഗ്‌നരാക്കി ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നെന്നാണ് വിവരം.