അഞ്ച് മാസം മുന്‍പ് വിവാഹിതരായ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

0

ചെന്നൈ: അഞ്ച് മാസം മുന്‍പ് വിവാഹിതരായ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ തൂത്തുക്കുടി സ്വദേശിയായ ദമ്പതികളാണ് മരിച്ചത്. കുഞ്ഞുങ്ങളുണ്ടാകില്ലെന്ന ഭയം മൂലമാണ് 22 കാരനും 20 കാരിയും താമസസ്ഥലത്ത് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറയുന്നത്.

ഇവർ ഫോണിൽ വിളിച്ചിട്ട് പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ യുവാവിന്റെ വീടിനെടുത്തുള്ള ആലപ്പാക്കത്തെ കടയില് അന്വേഷിച്ചെത്തിയത്. എന്നാല്‍ ലോഹക്കട അടച്ചിട്ടിരിക്കുന്ന നിലയിലായിരുന്നുവെന്നും തുടര്‍ന്ന് ദമ്പതികള്‍ താമസിക്കുന്ന വീട്ടിലെത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ അടച്ചിട്ടിട്ടുണ്ടായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇരുവരെയും മാറി മാറി വിളിച്ചിട്ടും വാതിൽ തുറക്കാതെ വന്നതോടെയാണ് ഇവർ പോലീസിൽ വിവരമറിയിക്കുന്നത്.

പൊലീസെത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നതോടെ കാണുന്നത് ഫാനില്‍ തൂങ്ങിമരിച്ച ദമ്പതികളെയാണ്. മൃതദേഹം കില്‍പോക് സര്‍കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിനായി അയച്ചു. വീട്ടിനകത്ത് നടത്തിയ പരിശോധനയില്‍ ഇവര്‍ എഴുതിയതെന്ന് സംശയിക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. കുഞ്ഞുങ്ങളുണ്ടാകില്ലെന്ന ഭയത്താല്‍ ആത്മഹത്യ ചെയ്യുവെന്നുമാണ് കത്തില്‍ എഴുതിയിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.

‘ലിംഗ ഒടിവ് മൂലം തങ്ങള്‍ക്ക് കുഞ്ഞ് ഉണ്ടാകില്ലെന്നും അതിനാല്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നുമാണ് ഇരുവരുടേയും ഒപ്പുള്ള കത്തില്‍ പറയുന്നത്. തങ്ങളുടെ മരണത്തിന് മറ്റാര്‍ക്കും പങ്കില്ലെന്നും കത്തില്‍ പറയുന്നു.’- പൊലീസ് പറഞ്ഞു. അതേസമയം, മരിക്കുന്നതിന് മുമ്പ് ദമ്പതികള്‍ ഒരു ഡോക്ടറെ പോലും കണ്ടിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും ഡോക്ടറെ സമീപിക്കാതെ ഇരുവരും കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് ആശങ്കപ്പെട്ട് ജീവനൊടുക്കുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജനുവരിയിലാണ് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരായത്.

LEAVE A REPLY

Please enter your comment!
Please enter your name here