കൊച്ചി: ട്വന്റി ട്വന്റി ഭരിക്കുന്ന കുന്നത്തുനാട് പഞ്ചായത്ത് വെമ്പിളി വാര്‍ഡ് പിടിച്ചെടുത്ത് എല്‍ഡിഎഫ്. 139 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എന്‍ ഒ ബാബു വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഇവിടെ എല്‍ഡിഎഫ്. അട്ടിമറി വിജയമാണ് സഭവിച്ചിരിക്കുന്നത്. നിലവില്‍ യുഡിഎഫാണ് ഇവിടെ ഭരിക്കുന്നത്. വാര്‍ഡ് അംഗമായിരുന്ന ജോസിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്‍ ഒ ബാബുവിന് പുറമേ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി പി ജോര്‍ജ്ജ്, ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായി എല്‍ദോ പോള്‍ എന്നിവരാണ് മത്സരിച്ചത്.
ഇത് കോര്‍പ്പറേറ്റുകള്‍ക്കും അരാഷ്ട്രീയ വാദികള്‍ക്കും വികസന വിരോധികള്‍ക്കും എതിരായി നേടിയ രാഷ്ട്രീയ വിജയമാണെന്ന് ശ്രീനിജന്‍ എംഎല്‍എ പ്രതികരിച്ചു.18 വാര്‍ഡുള്ള പഞ്ചായത്തില്‍ ട്വന്റി ട്വന്റിയാണ് ഭരിക്കുന്നത്.പതിനൊന്ന് വാര്‍ഡില്‍ ട്വന്റി ട്വന്റിക്കും അഞ്ചിടത്ത് യുഡിഎഫിനും ഒരു വാര്‍ഡില്‍ എല്‍ഡിഫിനുമാണ് സീറ്റ്. സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. കാസര്‍കോടും വയനാടും ഒഴികെ എല്ലാ ജില്ലകളിലേക്കും ഇന്നലേയാണ് വോട്ടെടുപ്പ് നടന്നത്. രണ്ടു കോര്‍പ്പറേഷന്‍, ഏഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 182 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. 19 പേര്‍ സ്ത്രീകളാണ്. 78.24 ശതമാനമായിരുന്നു പോളിംഗ്. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 46 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
അതേസമയം തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയിലെ രണ്ട് എൽഡിഎഫ് വാർഡുകൾ ബിജെപി പിടിച്ചെടുത്തു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു ഇവ രണ്ടും. നഗരസഭയിലെ 11-ാം ഡിവിഷനായ ഇളമനത്തോപ്പിൽ ബിജെപി സ്ഥാനാർത്ഥി വള്ളി രവി വിജയിച്ചു. സിപിഎമ്മിലെ കെടി സൈഗാൾ അന്തരിച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.
46ാം ഡിവിഷനായ പിഷാരി കോവിലിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി രതി ബിജുവാണ് വിജയിച്ചത്. എൽഡിഎഫ് അംഗം രാജമ്മ മോഹൻ അന്തരിച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കൊച്ചി കോർപ്പറേഷൻ 62ാം ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാർത്ഥി പത്മജ എസ് മേനോനാണ് വിജയിച്ചത്.
ഇന്നലെ നടന്ന വോട്ടെടുപ്പിൽ 46 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തേക്കാൾ 250 വോട്ട് കൂടുതൽ പോൾ ചെയ്തിരുന്നു. കൗൺസിലറുടെ മരണത്തോടെയാണ് ബിജെപി സിറ്റിങ് സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എൻഡിഎ സ്ഥാനാർത്ഥിയായി പത്മജ എസ് മേനോനും യുഡിഎഫിനായി അനിത വാര്യരും എൽഡിഎഫിനായി എസ് അശ്വതിയുമാണ് മത്സരിച്ചത്.
ഏറ്റുമാനൂരിലും ബിജെപി സീറ്റ് നിലനിർത്തി. ബിജെപിയിലെ സുരേഷ് ആർ നായർ വിജയിച്ചു. 83 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് വിജയം. ഇതോടെ ഭരണത്തിൽ എത്താനുള്ള ഇടത് സാധ്യത ഇല്ലാതായി. ബിജെപിക്ക് 307 വോട്ടും എൽഡിഎഫിന് 224 വോട്ടും കോൺഗ്രസിന് 151 വോട്ടും നേടി. നഗരസഭയുടെ 35 ാം വാർഡിലെക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി കെ മഹാദേവനും യുഡിഎഫിൽ കോൺഗ്രസ് പ്രതിനിധി സുനിൽ കുമാറുമാണ് മത്സരിച്ചത്.
ബിജെപി അംഗം ജോലി കിട്ട് രാജിവെച്ച് പോയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങിയത്. നേരത്തെ എൽഡിഎഫിന് മേൽകൈ ഉണ്ടായിരുന്ന വാർഡായിരുന്നു. തുടർന്ന് വാർഡ് തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു മുന്നണി. എൽഡിഎഫിന്റെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി മന്ത്രി വിഎൻ വാസവൻ, മുൻ എംഎൽഎ സുരേഷ് കുറുപ്പ്, കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി, സിപിഐ. ജില്ലാ സെക്രട്ടറി സികെ ശശിധരൻ, എൻസിപി നേതാവ് ലതികാ സുഭാഷ്, മുന്നോക്ക സമുദായ വികസന കോർപ്പറേഷൻ ചെയർമാൻ പ്രേംജിത്ത്, സ്റ്റീഫൻ ജോർജ് എന്നിവർ എൽഡിഎഫിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു.
സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. കാസർകോടും വയനാടും ഒഴികെ എല്ലാ ജില്ലകളിലേക്കും ഇന്നലേയാണ് വോട്ടെടുപ്പ് നടന്നത്. രണ്ടു കോർപ്പറേഷൻ, ഏഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.182 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. 19 പേർ സ്ത്രീകളാണ്. 78.24 ശതമാനമായിരുന്നു പോളിങ്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 46 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.