രാമേശ്വരം: സാന്പത്തിക കുഴപ്പങ്ങളെത്തുടർന്നു ജീവിതം ദുസ്സഹമായ ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്കെത്തുന്നവരുടെ എണ്ണം ഉയരുന്നു. വെള്ളിയാഴ്ച പതിനെട്ടുപേരാണ് ഇന്ത്യൻ തീരമണഞ്ഞത്.
നാലു മാസം ഗർഭിണിയായ സ്ത്രീയും ഒന്നര വയസുള്ള കുട്ടിയുമുൾപ്പെടെയുള്ള ഇവർ രണ്ടു സംഘങ്ങളായി ഇന്നലെ പുലർച്ചെ രാമേശ്വരം തീരത്ത് എത്തുകയായിരുന്നു. മറൈൻ പോലീസ് ഇവരെ മണ്ഡപം അഭയാർഥി ക്യാന്പിലേക്കു മാറ്റി. മാർച്ച് 22 മുതൽ ഇന്നലെവരെ 60 പേരാണ് ഇന്ത്യയിലെത്തിയത്.