ഹിന്ദു സംഘടനാ പ്രവർത്തകരുടെ തുടർച്ചയായുള്ള കൊലപാതകം രാജ്യത്ത് മതഭ്രാന്ത് വളരുന്നതിന്റെ തെളിവാണെന്ന് ആർഎസ്എസ്

0

ഹിന്ദു സംഘടനാ പ്രവർത്തകരുടെ തുടർച്ചയായുള്ള കൊലപാതകം രാജ്യത്ത് മതഭ്രാന്ത് വളരുന്നതിന്റെ തെളിവാണെന്ന് ആർഎസ്എസ്. അഹമ്മദാബാദിൽ നടക്കുന്ന ആർഎസ്എസ് വാർഷിക യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മതഭ്രാന്ത് ഗുരുതരമായ വെല്ലുവിളിയായി തുടരുന്നുവെന്നും ആർഎസ്എസ് വ്യക്തമാക്കി.

കേരളത്തിലെയും കർണാടകത്തിലും നടക്കുന്ന ക്രൂര കൊലപാതകങ്ങൾ മതഭ്രാന്തിന്റെ ഉദാഹരണമാണ്. ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്റെയും മറവിൽ വർഗീയ റാലികളും സാമൂഹിക അച്ചടക്ക ലംഘനവും ആചാര ലംഘനങ്ങളും നടക്കുന്നു. അക്രമത്തിന് പ്രേരിപ്പിക്കുന്ന നികൃഷ്ടമായ പ്രവൃത്തികകൾ വർധിക്കുകയാണെന്നും റിപ്പോർട്ടിൽ അതിൽ പറയുന്നു.

‘സർക്കാർ സംവിധാനത്തിൽ പ്രവേശിക്കാൻ ഒരു പ്രത്യേക സമൂഹം വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി കാണപ്പെടുന്നു. ഇതിനെല്ലാം പിന്നിൽ ദീർഘകാല ലക്ഷ്യത്തോടെയുള്ള നടക്കുന്ന ഗൂഢാലോചനയുണ്ട്. സമൂഹത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും യോജിപ്പിനും മുമ്പ് ഇത്തരം വിപത്തുകളെ പരാജയപ്പെടുത്താനുള്ള സംഘടിത ശക്തിയും ഉണർവും സജീവതയും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പഞ്ചാബ്, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ ഹിന്ദുക്കളുടെ ആസൂത്രിത മതപരിവർത്തനം സംബന്ധിച്ച് തുടർച്ചയായ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. മതപരിവർത്തനത്തിന് ചിലർ വ്യത്യസ്തവും നൂതനവുമായ മാർഗങ്ങൾ സ്വീകരിക്കുന്നു. ഈ പ്രവണത തടയാൻ ഹിന്ദു സമൂഹത്തിലെ സാമൂഹിക-മത നേതാക്കളും സ്ഥാപനങ്ങളും ഉണർന്ന് സജീവമായിട്ടുണ്ട് എന്നത് ശരിയാണ്.

കൂടുതൽ ആസൂത്രിതമായി സംയുക്തവും ഏകോപിതവുമായ ശ്രമങ്ങൾ നടക്കേണ്ടത് ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ മൂന്ന് ദിവസത്തെ യോഗത്തിൽ എല്ലാ ഉന്നത ആർഎസ്എസ് ഭാരവാഹികളും പങ്കെടുക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here