തിരുവനന്തപുരം: കെപിസിസി നേതൃത്വത്തെ തള്ളി സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച് ശശി തരൂർ എംപി. കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിൽനിന്ന് ആരും വിലക്കിയിട്ടില്ലെന്ന് തരൂർ പറഞ്ഞു.
സെമിനാറിൽ പങ്കെടുക്കരുതെന്ന കെപിസിസി നിർദേശം ലഭിച്ചിട്ടില്ല. നിർദേശം കിട്ടിയാൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും തരൂർ പറഞ്ഞു.
ജനാധിപത്യത്തിൽ വിരുദ്ധ ചേരികളിലുള്ളവർ ചർച്ചകളിലേർപ്പെടണം. പാർട്ടി കോൺഗ്രസ് ദേശീയ സമ്മേളനമാണ്. അതിൽ ചിന്തകൾ പങ്കുവയ്ക്കുന്നതിൽ തെറ്റില്ല. ദേശീയ തലത്തിലെ പരിപാടിയായതിനാലാണ് പങ്കെടുക്കാമെന്നേറ്റതെന്നും തരൂർ കൂട്ടിച്ചേർത്തു.
സിപിഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കേണ്ടെന്ന് കോൺഗ്രസ് നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാ കരൻ നേരത്തെ പറഞ്ഞിരുന്നു. കോൺഗ്രസ് നേതാക്കൾ സിപിഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കാൻ പാടില്ലായെന്നത് പ്രവർത്തകരുടെ വി കാരമാണ്.
ഇക്കാര്യം നേതാക്കളെ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകരെയും കെഎസ്യു പ്രവർത്തകരെയും വേട്ടയാടുന്നവരോട് യാതൊരു വിട്ടുവീഴ്ചയ്ക്കുമി ല്ലെന്നും പ്രവർത്തകരെ നിരന്തരം വേട്ടയാടുന്ന പശ്ചാത്തലത്തിലാണ് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ടതില്ലെന്ന നിർദേശം നൽകിയതെന്നും സുധാ കരൻ പറഞ്ഞു.