ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിച്ച പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ കേന്ദ്രസർക്കാർ എല്ലാ ശ്രമങ്ങളും നടത്തിവരികയാണ് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
അപ്പീൽ കോടതി കീഴ്ക്കോടതി വിധി ശരിവച്ചിരുന്നു. അപ്പീൽ കോടതി വിധിക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചെന്നും മുരളീധരൻ പറഞ്ഞു.
യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017-ൽ കൊല്ലപ്പെട്ട കേസിൽ ലഭിച്ച വധശിക്ഷയിൽ ഇളവു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയ നൽകിയ ഹർജി യെമനിലെ അപ്പീൽ കോടതി കഴിഞ്ഞ ദിവസം തള്ളിയത്. അപ്പീൽ കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ നിമിഷ പ്രിയക്ക് അവകാശമുണ്ട്.