ന്യൂഡൽഹി: ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ വർധിച്ചുവരുന്നുവെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പരാമർശങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യയുടെ നയങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ അവർക്ക് അർഹതയുണ്ട്. എന്നാൽ അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഇന്ത്യക്കും നിലപാടുണ്ടെന്നും ജയ്ശങ്കര് പറഞ്ഞു.
യുഎസിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഇന്ത്യയ്ക്കും ആശങ്കയുണ്ട്. എന്നാല്‍ ഇന്ത്യയും യുഎസും തമ്മില്‍ മനുഷ്യാവകാശ വിഷയങ്ങളിൽ ഇപ്പോള്‍ ചർച്ച നടന്നില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ചർച്ചയുണ്ടെങ്കില്‍ നിലപാട് പറയാന്‍ ഇന്ത്യക്ക് മടിയില്ല. ഇത്തരം വിഷയങ്ങൾ ഉയര്‍ന്നുവരുമ്പോൾ അതില്‍ കൃത്യമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ വർധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ യുഎസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം ബ്ലിങ്കൻ പറഞ്ഞത്. ഇന്ത്യ– യുഎസ് മന്ത്രിതല ചർച്ചയ്ക്കു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബ്ലിങ്കന്റെ പ്രസ്താവന.