മലയാളികളുടെ പ്രിയ താരമാണ് മമിത. പ്രേമലു എന്ന ചിത്രത്തിലൂടെ താരത്തിന് ലഭിച്ചത് വൻ ജനപ്രീതി ആയിരുന്നു. സൂര്യ നായകനാകുന്ന പുതിയ ചിത്രത്തില്‍ മമിത നായികയായി എത്തുന്ന എന്നാണ് പുതിയ റിപ്പോർട്ട്. സൂര്യ 46 എന്ന പുതിയ ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.
വെങ്കി അറ്റ്‍ലൂരി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ട ഒരു വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. വിജയ്‌യുടെ അവസാന ചിത്രത്തിലും താരത്തിന് അവസരം ലഭിച്ചിരുന്നു
സൂര്യ നായകനാകുന്ന പുതിയ ചിത്രത്തില്‍ നായികയായി മമിത
കോഴിക്കോട് തീപിടിത്തം; അനധികൃത നിർമ്മാണങ്ങൾ ഏറെ, ഗുരുതര ആരോപണവുമായി പ്രതിപക്ഷം
കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ കോഴിക്കോട് കോര്‍പ്പറേഷൻ ഭരണസമിതിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. തീപിടുത്തമുണ്ടായ കെട്ടിടത്തിൽ അനധികൃത നിർമ്മാണങ്ങൾ ഏറെയുണ്ടെന്നും ഇക്കാര്യത്തിലൊന്നും കോര്‍പ്പറേഷൻ നടപടിയെടുത്തില്ലെന്നും ആണ് കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവ് കെസി ശോഭിതയുടെ പ്രതികരണം.
അതേസമയം കെട്ടിടം ഉടമ എന്ന നിലയിൽ ചെയ്യേണ്ട ഒരു കാര്യങ്ങളും കോർപ്പറേഷൻ ചെയ്തിട്ടില്ലെന്നും ലിഫ്റ്റ് ഉൾപ്പെടെ ബഹുനില കെട്ടിടങ്ങളിൽ ഉണ്ടാകേണ്ട സൗകര്യങ്ങളൊന്നും ഈ കെട്ടിടത്തിൽ ഇല്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. യാതൊരു സുരക്ഷാ സംവിധാനവും കെട്ടിടത്തിലില്ലെന്നും അപകടങ്ങൾ ആവർത്തിക്കുമ്പോഴും നഗരത്തിൽ ഫയർഫോഴ്സ് യൂണിറ്റ് ഇല്ലാത്തത് പ്രതിസന്ധിയാണെന്നും കെസി ശോഭിത കൂട്ടിച്ചേർത്തു.
ഗവർണർക്ക് വൻ തിരിച്ചടി; താത്കാലിക വിസി നിയമനം തെറ്റെന്ന് ഹൈക്കോടതി
കൊച്ചി: കേരള സാങ്കേതിക, ഡിജിറ്റൽ സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് വൻ തിരിച്ചടി. സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനം തെറ്റെന്നാണ് ഹൈക്കോടതി നിരീക്ഷണം.
അതേസമയം സംസ്ഥാന സര്‍ക്കാർ നല്‍കുന്ന പാനലിൽ നിന്ന് വേണം നിയമനമെന്ന് ഹൈക്കോടതി സിംഗിൽ ബെഞ്ച് വ്യക്തമാക്കി. വിസി നിയമന കാലാവധി നാളെ അവസാനിക്കുന്നതിനാൽ തത്കാലം നിയമനത്തിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഗവർണർക്ക് വൻ തിരിച്ചടി; താത്കാലിക വിസി നിയമനം തെറ്റെന്ന് ഹൈക്കോടതി
കൊച്ചി: കേരള സാങ്കേതിക, ഡിജിറ്റൽ സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് വൻ തിരിച്ചടി. സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനം തെറ്റെന്നാണ് ഹൈക്കോടതി നിരീക്ഷണം.
അതേസമയം സംസ്ഥാന സര്‍ക്കാർ നല്‍കുന്ന പാനലിൽ നിന്ന് വേണം നിയമനമെന്ന് ഹൈക്കോടതി സിംഗിൽ ബെഞ്ച് വ്യക്തമാക്കി. വിസി നിയമന കാലാവധി നാളെ അവസാനിക്കുന്നതിനാൽ തത്കാലം നിയമനത്തിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഗവർണർക്ക് വൻ തിരിച്ചടി; താത്കാലിക വിസി നിയമനം തെറ്റെന്ന് ഹൈക്കോടതി
കൊച്ചി: കേരള സാങ്കേതിക, ഡിജിറ്റൽ സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് വൻ തിരിച്ചടി. സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനം തെറ്റെന്നാണ് ഹൈക്കോടതി നിരീക്ഷണം.
അതേസമയം സംസ്ഥാന സര്‍ക്കാർ നല്‍കുന്ന പാനലിൽ നിന്ന് വേണം നിയമനമെന്ന് ഹൈക്കോടതി സിംഗിൽ ബെഞ്ച് വ്യക്തമാക്കി. വിസി നിയമന കാലാവധി നാളെ അവസാനിക്കുന്നതിനാൽ തത്കാലം നിയമനത്തിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ പ്ലസ് ടു ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം മെയ് 22 ന്
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുക എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.
പാലക്കാട്ടെ റാപ്പർ വേടൻ്റെ പരിപാടി; കാണികൾ പൊതുമുതൽ നശിപ്പിച്ചു, വ്യാപക നാശനഷ്ടമെന്ന് നഗരസഭ
പാലക്കാട്: കോട്ടമൈതാനത്ത് നടന്ന റാപ്പർ വേടൻ്റെ പരിപാടിക്കിടെ വ്യാപക നാശനഷ്ടമെന്ന് പാലക്കാട് നഗരസഭ.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടികവർഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായായിരുന്നു സംഗീത പരിപാടി സംഘടിപ്പിച്ചത്. മൂന്നാം വട്ടമാണ് വേടൻ പാലക്കാട്ടേക്ക് എത്തിയത്.
അതിനാൽ ‘മൂന്നാംവരവ് 3.0’ എന്ന പേരിലായിരുന്നു സംഗീത പരിപാടി. തിരക്കിനിടെ കാണികൾ പൊതുമുതൽ നശിപ്പിച്ചെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. ചെറിയ കോട്ടമൈതാനത്ത് നഗരസഭ പുതുതായി സ്ഥാപിച്ച ഇരിപ്പിടങ്ങൾ ഉൾപ്പെടെ തകർത്തു.
പരിശോധന നടത്തിയ ശേഷം നഷ്ടം കണക്കാക്കി സംഘാടകരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് നഗരസഭാ വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് പറഞ്ഞു.
പാലക്കാട്ടെ റാപ്പർ വേടൻ്റെ പരിപാടി; കാണികൾ പൊതുമുതൽ നശിപ്പിച്ചു, വ്യാപക നാശനഷ്ടമെന്ന് നഗരസഭ
പാലക്കാട്: കോട്ടമൈതാനത്ത് നടന്ന റാപ്പർ വേടൻ്റെ പരിപാടിക്കിടെ വ്യാപക നാശനഷ്ടമെന്ന് പാലക്കാട് നഗരസഭ.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടികവർഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായായിരുന്നു സംഗീത പരിപാടി സംഘടിപ്പിച്ചത്. മൂന്നാം വട്ടമാണ് വേടൻ പാലക്കാട്ടേക്ക് എത്തിയത്.
അതിനാൽ ‘മൂന്നാംവരവ് 3.0’ എന്ന പേരിലായിരുന്നു സംഗീത പരിപാടി. തിരക്കിനിടെ കാണികൾ പൊതുമുതൽ നശിപ്പിച്ചെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. ചെറിയ കോട്ടമൈതാനത്ത് നഗരസഭ പുതുതായി സ്ഥാപിച്ച ഇരിപ്പിടങ്ങൾ ഉൾപ്പെടെ തകർത്തു.
പരിശോധന നടത്തിയ ശേഷം നഷ്ടം കണക്കാക്കി സംഘാടകരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് നഗരസഭാ വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് പറഞ്ഞു.
പാലക്കാട്ടെ റാപ്പർ വേടൻ്റെ പരിപാടി; കാണികൾ പൊതുമുതൽ നശിപ്പിച്ചു, വ്യാപക നാശനഷ്ടമെന്ന് നഗരസഭ
പാലക്കാട്: കോട്ടമൈതാനത്ത് നടന്ന റാപ്പർ വേടൻ്റെ പരിപാടിക്കിടെ വ്യാപക നാശനഷ്ടമെന്ന് പാലക്കാട് നഗരസഭ.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടികവർഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായായിരുന്നു സംഗീത പരിപാടി സംഘടിപ്പിച്ചത്. മൂന്നാം വട്ടമാണ് വേടൻ പാലക്കാട്ടേക്ക് എത്തിയത്.
അതിനാൽ ‘മൂന്നാംവരവ് 3.0’ എന്ന പേരിലായിരുന്നു സംഗീത പരിപാടി. തിരക്കിനിടെ കാണികൾ പൊതുമുതൽ നശിപ്പിച്ചെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. ചെറിയ കോട്ടമൈതാനത്ത് നഗരസഭ പുതുതായി സ്ഥാപിച്ച ഇരിപ്പിടങ്ങൾ ഉൾപ്പെടെ തകർത്തു.
പരിശോധന നടത്തിയ ശേഷം നഷ്ടം കണക്കാക്കി സംഘാടകരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് നഗരസഭാ വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് പറഞ്ഞു.
പാലക്കാട്ടെ റാപ്പർ വേടൻ്റെ പരിപാടി; കാണികൾ പൊതുമുതൽ നശിപ്പിച്ചു, വ്യാപക നാശനഷ്ടമെന്ന് നഗരസഭ
പാലക്കാട്: കോട്ടമൈതാനത്ത് നടന്ന റാപ്പർ വേടൻ്റെ പരിപാടിക്കിടെ വ്യാപക നാശനഷ്ടമെന്ന് പാലക്കാട് നഗരസഭ.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടികവർഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായായിരുന്നു സംഗീത പരിപാടി സംഘടിപ്പിച്ചത്. മൂന്നാം വട്ടമാണ് വേടൻ പാലക്കാട്ടേക്ക് എത്തിയത്.
അതിനാൽ ‘മൂന്നാംവരവ് 3.0’ എന്ന പേരിലായിരുന്നു സംഗീത പരിപാടി. തിരക്കിനിടെ കാണികൾ പൊതുമുതൽ നശിപ്പിച്ചെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. ചെറിയ കോട്ടമൈതാനത്ത് നഗരസഭ പുതുതായി സ്ഥാപിച്ച ഇരിപ്പിടങ്ങൾ ഉൾപ്പെടെ തകർത്തു.
പരിശോധന നടത്തിയ ശേഷം നഷ്ടം കണക്കാക്കി സംഘാടകരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് നഗരസഭാ വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് പറഞ്ഞു.
റയിൽവെയിൽ ഇനി സുരക്ഷ പ്രധാനം; റയിൽപാളങ്ങൾക്ക് ഇരുവശവും സുരക്ഷാവേലിയും വരുന്നു
കോട്ടയം: കഴിഞ്ഞ കുറേക്കാലമായി ഇന്ത്യൻ റയിൽവെ മാറ്റത്തിന്റെ ട്രാക്കിലൂടെയാണ് കുതിക്കുന്നത്. ശുചുമുറിയുടെ ആധുനികവത്ക്കരണം മുതൽ അതിവേഗ ട്രെയിൻ വരെയുള്ള മാറ്റങ്ങൾ റയിൽവെ നടപ്പാക്കി. റയിൽവെ സ്റ്റേഷനുകളുടെ നവീകരണവും പാത ഇരട്ടിപ്പിക്കലുമൊക്കെ തകൃതിയായി നടക്കുകയാണ്. ഇപ്പോഴിതാ, ഇന്ത്യൻ റയിൽവെ റയിൽപാളങ്ങൾക്ക് ഇരുവശവും സുരക്ഷാവേലി സ്ഥാപിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ആദ്യഘട്ടത്തിൽ പോത്തന്നൂർ മുതൽ മംഗളൂരു വരെയാണ് സുരക്ഷാവേലി സ്ഥാപിക്കുന്നത്. 530 കിലോമീറ്റർ ദൂരം വേലി നിർമ്മിക്കാനായി 320 കോടി രൂപയും അനുവദിച്ചു. ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 130 കിലോമീറ്ററിലേക്ക് ഉയർത്തുമ്പോൾ സുരക്ഷയുടെ ഭാഗമായിട്ടാണ് വേലി നിർമിക്കുന്നത്. നിലവിൽ പാലക്കാട് ഡിവിഷനിലെ എട്ട് സെക്ഷനുകളിലാണ് നിർമാണം നടക്കുന്നത്.
കന്നുകാലികളടക്കം പാളത്തിൽ കയറി ഇടിച്ചാൽ വന്ദേഭാരത് ട്രെയിനുകളുടെ സുരക്ഷയെ ബാധിക്കുമെന്ന് സുരക്ഷാ കമ്മിഷണറുടെ റിപ്പോർട്ടുണ്ടായിരുന്നു. വന്ദേഭാരത് തീവണ്ടി 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ദക്ഷിണ റെയിൽവേയിലെ മേഖലകളിലെല്ലാം സുരക്ഷാവേലി സ്ഥാപിക്കുന്നുണ്ട്.
ട്രെയിനുകളുടെ വേഗം 130 കിലോമീറ്ററായി ഉയർത്തുന്നതിന്റെ ഭാഗമായി സുരക്ഷയ്ക്ക് പാളങ്ങളിൽ മൂന്നാം സിഗ്നൽ സ്ഥാപിച്ചുവരികയാണ്. ട്രെയിൻ സ്റ്റേഷനിൽ പ്രവേശിക്കുംമുൻപ് അടയാളം നൽകാൻ നിലവിൽ രണ്ട് സിഗ്നൽ പോസ്റ്റുണ്ട്. അതിനുപുറമെ ഒരു സിഗ്നൽ സംവിധാനംകൂടി വരും. സ്റ്റേഷനിലേക്കുള്ള ട്രെയിനുകളുടെ വരവിനും പോക്കിനും വേഗം കൂടും.
ഓപ്പറേഷൻ ഗിദയോൻ ചാരിയറ്റി’ൽ ഇസ്രയേൽ ഗാസ ചുട്ടുകരിക്കുന്നു; വടക്കൻ ഗാസയിൽ മുറിവിൽ മരുന്ന് പുരട്ടാൻ പോലും ഇനി ആളില്ല, അവസാന ആശുപത്രിയും അടച്ചുപൂട്ടി
ഗാസ സിറ്റി: ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഇസ്രയേൽ ഗാസയിൽ ആരംഭിച്ച പുതിയ സൈനികനടപടിയായ ‘ഗിദയോൻ ചാരിയറ്റി’ൽ ഓരോ ദിവസവും നൂറുകണക്കിന് പലസ്തീനികളാണ് കൊല്ലപ്പെടുന്നത്. ശനിയാഴ്ച രാത്രിയിൽ നടന്ന ആക്രമണത്തിൽ മാത്രം 103 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇവരിൽ മുപ്പതോളം കുട്ടികളും ഉൾപ്പെടും. വടക്കൻ ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇതോടെ ഇവിടത്തെ പ്രധാന ആശുപത്രിയായ ഇൻഡൊനീഷ്യൻ ഹോസ്പിറ്റൽ അടച്ചുപൂട്ടി. വടക്കൻ ഗാസയിൽ അവശേഷിച്ചിരുന്ന പ്രധാന ആരോഗ്യകേന്ദ്രമാണ് ഇപ്പോൾ അടച്ചുപൂട്ടിയിരിക്കുന്നത്.
ഖാൻ യൂനുസിലും സമീപപ്രദേശത്തുമായിനടന്ന വ്യോമാക്രമണങ്ങളിൽ മാത്രം രണ്ടുദിവസത്തിനിടയിൽ 48 പേരാണ് മരിച്ചത്. ജബലിയ അഭയാർഥിക്യാമ്പിലുണ്ടായ രണ്ടാക്രമണങ്ങളിലായി 19 പേരും മരിച്ചു. അതേസമയം, ഹമാസിനുനേരേയാണ് ആക്രമണമെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഹമാസ് ഭീകരർ സാധാരണക്കാർ പാർക്കുന്നയിടങ്ങളിൽ തങ്ങുന്നതാണ് ഇത്രയധികം മരണങ്ങൾക്കിടയാക്കുന്നതെന്നും അവകാശപ്പെട്ടു.
ഗാസയുടെ തെക്കുഭാഗത്തേക്ക് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചശേഷം പ്രദേശത്തിന്റെയും സഹായവിതരണത്തിന്റെയും നിയന്ത്രണം ഏറ്റെടുക്കുകയാണ് ‘ഓപ്പറേഷൻ ഗിദയോൻ ചാരിയറ്റി’ന്റെ ലക്ഷ്യം. അതേസമയം, ഇസ്രയേലും യെമനിലെ ഹൂതി വിമതരും തമ്മിലുള്ള സംഘർഷം വീണ്ടും കനത്തു. ഞായറാഴ്ച ഹൂതികളയച്ച മിസൈൽ തടഞ്ഞെന്ന് ഇസ്രയേൽ അറിയിച്ചു. ടെൽ അവീവിലെ വിമാനത്താവളം ലക്ഷ്യമാക്കി ഒരു ശബ്ദാതിവേഗ മിസൈലുൾപ്പെടെ രണ്ട് മിസൈൽ അയച്ചതായും ആക്രമണം ലക്ഷ്യം കണ്ടതായും വിമതർ അവകാശപ്പെട്ടു.
റൊമേനിയയിൽ തീവ്രവലതുപക്ഷത്തിന് ശക്തമായ തിരിച്ചടി; പ്രസിഡന്റ് പദത്തിലേക്ക് പുരോഗമനവാദിയായ നിക്കുസോർ ഡാൻ
ബുചാറസ്റ്റ്: റൊമേനിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷത്തിന് വൻ തിരിച്ചടി. തീവ്ര വലതുപക്ഷ നിലപാടുകളുള്ള ജോർജ്ജ് സൈമണെ പരാജയപ്പെടുത്തി പുരോഗമനവാദിയായ നിക്കുസോർ ഡാൻ രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലേക്ക്. നിലവിൽ ബുചാറസ്റ്റ് മേയറായി സേവനം അനുഷ്ഠിക്കുന്ന നിക്കുസോർ ഡാൻ നേടിയത് അട്ടിമറി വിജയമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. 90 ശതമാനത്തിലേറെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ തന്നെ നിക്കുസോർ ഡാൻ വിജയം ഉറപ്പിച്ചിരുന്നു. 4.69 ദശലക്ഷം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 54.34 ശതമാനംവോട്ടുകളാണ് നിക്കുസോർ ഡാൻ സ്വന്തമാക്കിയത്. അതേസമയം, എതിർ സ്ഥാനാർത്ഥി ജോർജ്ജ് സൈമണ് 45.66 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
തീവ്ര വലതുപക്ഷ നിലപാടുകാരനായ ജോർജ്ജ് സൈമണെ പുരോഗമനവാദിയായ നിക്കുസോർ ഡാൻ പരാജയപ്പെടുത്തിയതിന്റെ ആഹ്ലാദത്തിലാണ് റൊമേനിയ. അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപിന്റെ രാഷ്ട്രീയത്തിൽ നിന്ന് പ്രേരിതമായ രീതിയിൽ റൊമേനിയയെ നയിക്കുമെന്നായിരുന്നു ജോർജ്ജ് സൈമന്റെ പ്രഖ്യാപനം. ബുചാറസ്റ്റിലെ പുരോഗമനവാദിയായ മേയറാണ് ഗണിത ശാസ്ത്രജ്ഞൻ കൂടിയായ ഡാൻ.
ബുചാറസ്റ്റിലെ നിക്കുസോർ ഡാനിന്റെ വസതിയിലേക്ക് ആയിരങ്ങളാണ് ആശംസകളുമായി എത്തുന്നത്. പുതുതലമുറ വോട്ടർമാരാണ് ഇവരിലേറെയുമെന്നതാണ് ശ്രദ്ധേയമായ കാര്യം. റൊമേനിയയുടെ പുനർ നിർമ്മാണം നാളെ മുതൽ ആരംഭിക്കുന്നതയാണ് ഡാൻ വിജയത്തിന് പിന്നാലെ പ്രഖ്യാപിച്ചത്. വിജയം നിങ്ങളുടേതാണെന്നും നിക്കുസോർ ഡാൻ അണികളോട് പ്രതികരിച്ചു.യുക്രൈനുള്ള പിന്തു തുടരുമെന്നും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നുമാണ് ഡാൻ പ്രചാരണ വേളയിൽ വിശദമാക്കിയത്.
വിവാദമായ റഷ്യൻ ഇടപെടലുകൾക്ക് പിന്നാലെ റദ്ദാക്കിയ ആദ്യ ഘട്ട ബാലറ്റുകൾക്ക് ആറ് മാസത്തിന് ശേഷമാണ് റൊമേനിയയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. യൂറോപ്യൻ യൂണിയനിൽ വീറ്റോ അധികാരമുള്ള വ്യക്തിയാണ് റൊമേനിയൻ പ്രസിഡൻറ്. സൈനിക സഹായങ്ങൾ തീരുമാനിക്കുന്ന ഡിഫെൻസ് കൌൺസലിന്റെ അധികാരവും റൊമേനിയയ്ക്ക് ആണ്. യൂറോപ്യൻ യൂണിയനും നാറ്റോ അനുകൂല നിലപാടാണ് ഡാനുള്ളത്.
റൊമേനിയയിൽ തീവ്രവലതുപക്ഷത്തിന് ശക്തമായ തിരിച്ചടി; പ്രസിഡന്റ് പദത്തിലേക്ക് പുരോഗമനവാദിയായ നിക്കുസോർ ഡാൻ
ബുചാറസ്റ്റ്: റൊമേനിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷത്തിന് വൻ തിരിച്ചടി. തീവ്ര വലതുപക്ഷ നിലപാടുകളുള്ള ജോർജ്ജ് സൈമണെ പരാജയപ്പെടുത്തി പുരോഗമനവാദിയായ നിക്കുസോർ ഡാൻ രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലേക്ക്. നിലവിൽ ബുചാറസ്റ്റ് മേയറായി സേവനം അനുഷ്ഠിക്കുന്ന നിക്കുസോർ ഡാൻ നേടിയത് അട്ടിമറി വിജയമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. 90 ശതമാനത്തിലേറെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ തന്നെ നിക്കുസോർ ഡാൻ വിജയം ഉറപ്പിച്ചിരുന്നു. 4.69 ദശലക്ഷം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 54.34 ശതമാനംവോട്ടുകളാണ് നിക്കുസോർ ഡാൻ സ്വന്തമാക്കിയത്. അതേസമയം, എതിർ സ്ഥാനാർത്ഥി ജോർജ്ജ് സൈമണ് 45.66 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
തീവ്ര വലതുപക്ഷ നിലപാടുകാരനായ ജോർജ്ജ് സൈമണെ പുരോഗമനവാദിയായ നിക്കുസോർ ഡാൻ പരാജയപ്പെടുത്തിയതിന്റെ ആഹ്ലാദത്തിലാണ് റൊമേനിയ. അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപിന്റെ രാഷ്ട്രീയത്തിൽ നിന്ന് പ്രേരിതമായ രീതിയിൽ റൊമേനിയയെ നയിക്കുമെന്നായിരുന്നു ജോർജ്ജ് സൈമന്റെ പ്രഖ്യാപനം. ബുചാറസ്റ്റിലെ പുരോഗമനവാദിയായ മേയറാണ് ഗണിത ശാസ്ത്രജ്ഞൻ കൂടിയായ ഡാൻ.
ബുചാറസ്റ്റിലെ നിക്കുസോർ ഡാനിന്റെ വസതിയിലേക്ക് ആയിരങ്ങളാണ് ആശംസകളുമായി എത്തുന്നത്. പുതുതലമുറ വോട്ടർമാരാണ് ഇവരിലേറെയുമെന്നതാണ് ശ്രദ്ധേയമായ കാര്യം. റൊമേനിയയുടെ പുനർ നിർമ്മാണം നാളെ മുതൽ ആരംഭിക്കുന്നതയാണ് ഡാൻ വിജയത്തിന് പിന്നാലെ പ്രഖ്യാപിച്ചത്. വിജയം നിങ്ങളുടേതാണെന്നും നിക്കുസോർ ഡാൻ അണികളോട് പ്രതികരിച്ചു.യുക്രൈനുള്ള പിന്തു തുടരുമെന്നും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നുമാണ് ഡാൻ പ്രചാരണ വേളയിൽ വിശദമാക്കിയത്.
വിവാദമായ റഷ്യൻ ഇടപെടലുകൾക്ക് പിന്നാലെ റദ്ദാക്കിയ ആദ്യ ഘട്ട ബാലറ്റുകൾക്ക് ആറ് മാസത്തിന് ശേഷമാണ് റൊമേനിയയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. യൂറോപ്യൻ യൂണിയനിൽ വീറ്റോ അധികാരമുള്ള വ്യക്തിയാണ് റൊമേനിയൻ പ്രസിഡൻറ്. സൈനിക സഹായങ്ങൾ തീരുമാനിക്കുന്ന ഡിഫെൻസ് കൌൺസലിന്റെ അധികാരവും റൊമേനിയയ്ക്ക് ആണ്. യൂറോപ്യൻ യൂണിയനും നാറ്റോ അനുകൂല നിലപാടാണ് ഡാനുള്ളത്.
റൊമേനിയയിൽ തീവ്രവലതുപക്ഷത്തിന് ശക്തമായ തിരിച്ചടി; പ്രസിഡന്റ് പദത്തിലേക്ക് പുരോഗമനവാദിയായ നിക്കുസോർ ഡാൻ
ബുചാറസ്റ്റ്: റൊമേനിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷത്തിന് വൻ തിരിച്ചടി. തീവ്ര വലതുപക്ഷ നിലപാടുകളുള്ള ജോർജ്ജ് സൈമണെ പരാജയപ്പെടുത്തി പുരോഗമനവാദിയായ നിക്കുസോർ ഡാൻ രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലേക്ക്. നിലവിൽ ബുചാറസ്റ്റ് മേയറായി സേവനം അനുഷ്ഠിക്കുന്ന നിക്കുസോർ ഡാൻ നേടിയത് അട്ടിമറി വിജയമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. 90 ശതമാനത്തിലേറെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ തന്നെ നിക്കുസോർ ഡാൻ വിജയം ഉറപ്പിച്ചിരുന്നു. 4.69 ദശലക്ഷം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 54.34 ശതമാനംവോട്ടുകളാണ് നിക്കുസോർ ഡാൻ സ്വന്തമാക്കിയത്. അതേസമയം, എതിർ സ്ഥാനാർത്ഥി ജോർജ്ജ് സൈമണ് 45.66 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
തീവ്ര വലതുപക്ഷ നിലപാടുകാരനായ ജോർജ്ജ് സൈമണെ പുരോഗമനവാദിയായ നിക്കുസോർ ഡാൻ പരാജയപ്പെടുത്തിയതിന്റെ ആഹ്ലാദത്തിലാണ് റൊമേനിയ. അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപിന്റെ രാഷ്ട്രീയത്തിൽ നിന്ന് പ്രേരിതമായ രീതിയിൽ റൊമേനിയയെ നയിക്കുമെന്നായിരുന്നു ജോർജ്ജ് സൈമന്റെ പ്രഖ്യാപനം. ബുചാറസ്റ്റിലെ പുരോഗമനവാദിയായ മേയറാണ് ഗണിത ശാസ്ത്രജ്ഞൻ കൂടിയായ ഡാൻ.
ബുചാറസ്റ്റിലെ നിക്കുസോർ ഡാനിന്റെ വസതിയിലേക്ക് ആയിരങ്ങളാണ് ആശംസകളുമായി എത്തുന്നത്. പുതുതലമുറ വോട്ടർമാരാണ് ഇവരിലേറെയുമെന്നതാണ് ശ്രദ്ധേയമായ കാര്യം. റൊമേനിയയുടെ പുനർ നിർമ്മാണം നാളെ മുതൽ ആരംഭിക്കുന്നതയാണ് ഡാൻ വിജയത്തിന് പിന്നാലെ പ്രഖ്യാപിച്ചത്. വിജയം നിങ്ങളുടേതാണെന്നും നിക്കുസോർ ഡാൻ അണികളോട് പ്രതികരിച്ചു.യുക്രൈനുള്ള പിന്തു തുടരുമെന്നും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നുമാണ് ഡാൻ പ്രചാരണ വേളയിൽ വിശദമാക്കിയത്.
വിവാദമായ റഷ്യൻ ഇടപെടലുകൾക്ക് പിന്നാലെ റദ്ദാക്കിയ ആദ്യ ഘട്ട ബാലറ്റുകൾക്ക് ആറ് മാസത്തിന് ശേഷമാണ് റൊമേനിയയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. യൂറോപ്യൻ യൂണിയനിൽ വീറ്റോ അധികാരമുള്ള വ്യക്തിയാണ് റൊമേനിയൻ പ്രസിഡൻറ്. സൈനിക സഹായങ്ങൾ തീരുമാനിക്കുന്ന ഡിഫെൻസ് കൌൺസലിന്റെ അധികാരവും റൊമേനിയയ്ക്ക് ആണ്. യൂറോപ്യൻ യൂണിയനും നാറ്റോ അനുകൂല നിലപാടാണ് ഡാനുള്ളത്.
