ഓൺലൈൻ ഗെയിമിന് അടിമയായി തൂങ്ങി മരിച്ച 17കാരന്റെ സഹപാഠിയും തൂങ്ങി മരിച്ചു; രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചത് മരണ രംഗങ്ങൾ ലൈവ് ഇട്ട ശേഷം: ഇരുവരുടെയും സമപ്രായക്കാരായ മുപ്പതോളം കുട്ടികളും ഗെയിമിന്റെ പിടിയിയിലായതായി സൂചന

0


ഇടുക്കി: വണ്ടന്മെട്ടിൽ ഓൺലൈൻ ഗെയിമിന് അടിമയായി തൂങ്ങി മരിച്ച പ്ലസ്ടു വിദ്യാർത്ഥിയുടെ സഹപാഠിയും തൂങ്ങി മരിച്ചു. കഴിഞ്ഞ ദിവസമാണ് മരണരംഗങ്ങൾ ഇൻർനെറ്റിൽ ലൈവായി ഇട്ടശേഷം പതിനേഴുകാരനായ പ്ലസ്ടു വിദ്യാർത്ഥി ജീവനൊടുക്കിയത്. ഇതകിന് രണ്ട് ദിവസം പിന്നിടുമ്പോൾ ഈ വിദ്യാർത്ഥിയുടെ സഹപാഠിയും ജീവനൊടുക്കി. ആദ്യ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് രണ്ടാമത്തെ വിദ്യാർത്ഥിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ മരിച്ച വിദ്യാർത്ഥിയും മരണരംഗങ്ങൾ ‘ലൈവ്’ ഇട്ടിരുന്നുവെന്നു പൊലീസ് പറയുന്നു. ശാസ്ത്രീയാന്വേഷണം നടക്കുന്നതിനാൽ കുട്ടിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്നാണു പൊലീസ് നിർദ്ദേശം. ഈ കുട്ടിയും ഓൺലൈനിൽ വന്ന നിർദേശ പ്രകാരം ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസ് നിഗമനം. ഓൺലൈൻ ഗെയിമിലെ അജ്ഞാതസംഘത്തിന്റെ നിർദേശപ്രകാരമാണു തിങ്കളാഴ്ച കുട്ടി ജീവനൊടുക്കിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

ആ സംഭവത്തിൽ വിദ്യാർത്ഥിയുടെ ലാപ്‌ടോപ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിനിടെയാണ് ഇന്നലെ രാത്രി ലാപ്‌ടോപ് ഓണാക്കി വച്ചശേഷം സഹപാഠി തൂങ്ങിമരിച്ചത്. ഇരുവരുടെയും സമപ്രായക്കാരായ മുപ്പതോളം കുട്ടികളും ഗെയിമിന്റെ പിടിയിയിലായതായി പൊലീസ് സംശയിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here