കുടിക്കുന്നവര്‍ മരിക്കും; മദ്യദുരന്തത്തില്‍ നഷ്ടപരിഹാരമില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി

0

പാറ്റ്‌ന: വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിനുള്ള സാധ്യത തള്ളി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യം കുടിക്കുന്നവര്‍ മരിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്ത് നിരോധനമുള്ളപ്പോള്‍ നിയമവിരുദ്ധമായി വില്‍ക്കപ്പെടുന്ന മദ്യത്തിന് തീര്‍ച്ചയായും പ്രശ്‌നങ്ങളുണ്ടാകുമെന്ന് മനസിലാക്കണം. ആളുകള്‍ ഇക്കാര്യത്തില്‍ അല്‍പ്പംകൂടി ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

ബിഹാറിലെ സരന്‍ ജില്ലയില്‍ ചൊവ്വാഴ്ചയുണ്ടായ മദ്യദുരന്തത്തില്‍ 30 പേരാണ് ഇതുവരെ മരിച്ചത്. ചികിത്സയിലുള്ള പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്.

മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായവര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

2014ല്‍ മദ്യനിരോധനം നിലവില്‍വന്ന സംസ്ഥാനമാണ് ബിഹാര്‍. ഈ വര്‍ഷം ഇതുവരെ ഒമ്പത് വ്യാജമദ്യ ദുരന്തങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സരനില്‍ മാത്രം 50ല്‍ അധികം പേര്‍ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here