തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ മുൻ മന്ത്രി എ.പി. അനിൽ കുമാറിന് സിബിഐയുടെ ക്ലീൻ ചിറ്റ്. അനിൽ കുമാറിനെതിരായ പരാതി വ്യാജമെന്ന് സിബിഐ റിപ്പോർട്ട്.
പീഡനം നടന്നെന്ന് പറയുന്ന ഹോട്ടലിൽ അനിൽ കുമാർ താമസിച്ചിട്ടില്ലെന്ന് സിബിഐ കണ്ടെത്തി. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോർട്ട് തിരുവനന്തപുരം സിബിഐ കോടതിയിൽ നൽകി. 2012 ൽ കൊച്ചിയിലെ ഹോട്ടലിൽ മാനഭംഗത്തിനിരയാക്കിയെന്നായിരുന്നു പരാതി.
അനിലിൽ കുമാറിന്റെ പിഎസ് ഏഴ് ലക്ഷം വാങ്ങിയെന്ന ആരോപണവും വ്യാജമെന്ന് സിബിഐ പറയുന്നു.