കോഴിക്കോട്: ബഫർസോണ്‍ നിർണയിക്കുന്നതിന് തയ്യാറാക്കിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. ഒരു കിലോമീറ്ററിന് സമീപം ജനവാസ മേഖലയാണെന്ന് സുപ്രീംകോടതിയെ ധരിപ്പിക്കേണ്ടതുണ്ട്. ഇത് സുപ്രീം കോടതിയെ ബോധിപ്പിക്കാനാണ് സർക്കാർ സർവേ നടത്തിയത്.
നിലവിലെ റിപ്പോര്‍ട്ടില്‍ അപാകത ഉണ്ടാകാന്‍ സാധ്യത ഉള്ളത് കൊണ്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുക പുതിയ റിപ്പോര്‍ട്ടായിരിക്കും. ആവശ്യമെങ്കില്‍ മാനുവല്‍ സര്‍വേ നടത്തുമെന്നും റവന്യൂവകുപ്പിന്റെ സഹായം തേടുകയും ഫീല്‍ഡ് സര്‍വേ നടത്തുകയും ചെയ്യും. ഈ മാപ്പ് നോക്കി സാധാരണക്കാരന് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇത് പരാതി അറിയിക്കാനുള്ള അവസരമാണ്. പരാതികള്‍ സമര്‍പ്പിക്കാനുള്ള തിയതി നീട്ടാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും എ കെ ശശീന്ദ്രന് അറിയിച്ചു.
അതേസമയം, സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന താമരശേരി ബിഷപിന്റെ പ്രസ്താവന തെറ്റിദ്ധാരണ കൊണ്ടാകാമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ സമയപരിധി നീട്ടാനുള്ള ശ്രമം സ്വാഗതാര്‍ഹമാണ്. സംശയങ്ങള്‍ ദൂരീകരിച്ച് പുതുക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കമ്മീഷന്റെ കാലാവധി രണ്ട് മാസം കൂടി നീട്ടിയിട്ടുണ്ട്. സമരത്തില്‍നിന്നും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്നും പിന്മാറാന് തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
Ads by Google