കൊച്ചി:ചേലക്കുളത്തെ ടൈൽസ് കമ്പനിയുടെ ഓഫീസ് കുത്തിത്തുറന്ന് ലാപ്പ്‌ടോപ്പ് മോഷ്ടിച്ച കേസിൽ ഇതരസംസ്ഥാനക്കാർ പിടിയിൽ. മയക്ക് മരുന്ന് കേസിലെ പ്രതി ഉൾപ്പടെ മൂന്ന് പേരാണ് പിടിയിലായത്.ആസാം സ്വദേശികളായ ആഷിക്കുൾ ഇസ്ലാം (23), നജ്മുൽ ഹക്ക് (25), ഇക്രാമുൽ ഹക്ക് (21) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്.പ്രതികൾ ഓഫീസ് കുത്തി തുറന്ന് ലാപ്പ്‌ടോപ്പുകൾ മോഷ്ടിക്കുകയായിരുന്നുയെന്ന് പൊലീസ് പറഞ്ഞു.
ഓഫീസിനുള്ളിലും പരിസരത്തും പൊലീസ് സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലും തുടർന്ന് നടന്ന അന്വേഷണത്തിലുമാണ് മോഷ്ടാക്കൾ പിടിയിലായത്.പിടിയിലായ ആഷിക്കുൾ ഇസ്ലാമിന്റെ പേരിൽ മയക്കുമരുന്ന് ഉൾപ്പെടെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.ഇൻസ്‌പെക്ടർ വി.പി സുധീഷ് , എസ്‌ഐ എ.എൽ അഭിലാഷ് എഎസ്ഐമാരായ വേണുഗോപാൽ, ജെ.സജി എസ്.സി.പി. ഒമാരായ ടി.എ അഫ്‌സൽ, എം.ആർ രാജേഷ്, ശ്രീജിത്ത് തുടങ്ങിയവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.