സ്വീഡനിലെ മൃഗശാലയിൽ നിന്നും രാജവെമ്പാല പുറത്തുചാടി; പിടികൂടാനായി വാവസുരേഷ് വിദേശത്തേക്ക്

0

രാജവെമ്പാലയെ പിടിക്കാൻ വാവ സുരേഷ് വിദേശത്തേക്ക്. സ്വീഡനിലെ മൃഗശാലയിൽ നിന്നും ഉഗ്രവിഷമുള്ള രാജവെമ്പാല പുറത്ത് ചാടിയതിനു പിന്നാലെയാണ് വാവ സുരേഷ് വിസന്ദേശത്തേക്ക് പോകാൻ തയാറെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയിലെ വെെറ്റ് ഹൗസിൽ നിന്നും വാവസുരേഷിനെ തേടി സന്ദേശമെത്തി. സ്വീഡൻ സർക്കാരിൻ്റെ പ്രതിനിധി വാവ സുരേഷിനെ വിളിക്കുമെന്നും യാത്രയ്ക്കു കരുതിയിരിക്കണമെന്നുമുളള സന്ദേശമാണ് കഴിഞ്ഞ ദിവസം വാവ സുരേഷിന് ലഭിച്ചത്. സ്വീഡനിൽ നിന്നുള്ള പ്രത്യേഷ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാവസുരേഷിനെ കൊണ്ടുപോകാൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഉപകരണങ്ങളില്ലാതെ വെറും കെെ ഉപയോഗിച്ച് പാമ്പിനെ പിടിക്കുന്ന വാവ സുരേഷിൻ്റെ വീഡിയോ ദൃശ്യങ്ങൾ കണ്ടശേഷമാണ് സ്വീഡിഷ് പ്രതിനിധി അദ്ദേഹവുമായി ബന്ധപ്പെട്ടത്. വാവ സുരേഷ് കേരളീയനായതിനാൽ സ്പെയിനിലെ ഉന്നത ഉദ്യോഗസ്ഥൻ വഴി അദ്ദേഹത്തിൻ്റെ സുഹൃത്തായ വൈറ്റ് ഹൗസിലെ മലയാളി ഉദ്യോഗസ്ഥനോട് സംസാരിക്കുകയായിരുന്നു. അതുവഴി വാവസുരേഷിൻ്റെ ഫോൺ നമ്പർ എടുത്താണ് വാവസുരേഷുമായി ബന്ധപ്പെടുന്നത്. ഏതു നിമിഷവും സ്വീഡനിലേക്ക് പറക്കേണ്ടി വരുമെന്നും തയ്യാറായി ഇരുന്നുകൊള്ളാനും നിർദ്ദേശം നൽകിക്കൊണ്ടുള്ള കോളായിരുന്നു സ്വീഡനിൽ നിന്നും വാവസുരേഷിനെ തേടിയെത്തിയത്.

സ്വീഡനിലെ തലസ്ഥാന നഗരിയായ സ്റ്റോക് ഹോമിലാണ് രകാജവെമ്പാലയിറങ്ങിയത്. സ്വീഡിനിലെ 22 ശതമാനം ജനങ്ങളും അധിവസിക്കുന്നത് തലസ്ഥാന നഗരിയിലാണ്. അവിടത്തെ മൃഗശാലയിൽ നിന്ന് ഇഴഞ്ഞുപോയ രാജവെമ്പാല ജനവാസ കേന്ദ്രത്തിൽ എത്തിയേക്കാമെന്നാണ് അധികൃതരുടെ നിഗമനം. തണുപ്പ്കാലത്തിനു മുൻപ് പാമ്പിനെ പിടികൂടാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. തണുപ്പുകാലം തുടങ്ങിയതിനാൽ പാമ്പിനെ പിടിക്കുക പ്രയാസമാണെന്നും അധികൃതർ വ്യക്തമാക്കുന്നു.

രാജവെമ്പാല രക്ഷപ്പെട്ടതിനെ തുടർന്ന് ജനങ്ങൾ ഏറെ പരിഭ്രാന്തരാണ്. പാമ്പിനെ കണ്ടെത്താനുള്ള ആധുനിക സംവിധാനങ്ങൾ പരാജയപ്പെട്ടതാണ് വാവസുരേഷിന് അവസരം തുറന്നു നൽകിയത്. ഒരു വിദഗ്ദ്ധനെ എത്തിച്ച് പാമ്പിനെ കണ്ടെത്താൻ മൃഗശാല അധികൃതർ തീരുമാനിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇൻ്റർനെറ്റിലൂടെ വാവസുരേഷിനെക്കുറിച്ച് അറിഞ്ഞതും അധികൃതർ അദ്ദേഹത്തെ ബന്ധപ്പെട്ടതും. അതേസമയം യൂറോപ്യനായ മറ്റൊരു പാമ്പു പിടിത്തക്കാരൻ്റെ വിവരങ്ങളും അവർ ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഉപകരണം ഉപയോഗിച്ച് പാമ്പിനെ പിടികൂടുന്ന യൂറോപ്യനേക്കാൾ പാമ്പിൻ്റെ സാന്നിദ്ധ്യം മനസ്സിലാക്കി പ്രവർത്തിക്കുന്ന വാവസുരേഷിനായിരിക്കും സാധ്യതയെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here