പ്രീതിയെ ക്രൂരമായി പീഡിപ്പിച്ചത് ഭർത്താവിൻറെ മാതാപിതാക്കളും സഹോദരിയും ചേർന്ന്; ബന്ധുക്കളെത്തിയപ്പോൾ കണ്ടത് നഗ്നയായി അടുക്കളയിൽ കിടക്കുന്ന മകളെ; പുറത്തുവരുന്നത് പത്ത് വർഷം നീണ്ട ക്രൂരപീഡനത്തി​ന്റെ കഥ

0

ഡെറാഡൂൺ: യുവതിയെ പത്ത് വർഷമായി ക്രൂരമായി പീഡിപ്പിച്ച് ഭർത്താവിൻറെ മാതാപിതാക്കളും സഹോദരിയും സ്ത്രീധനത്തിൻറെ പേരിലാണ് ക്രൂരപീഡനം. ദേഹമാസകലം പൊള്ളലുകളും പാടുകളുമായി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുപത്തേഴുകാരിയായ പ്രീതി ജാഗുഡി എന്ന സ്ത്രീക്കാണ് പീഡനം നേരിട്ടത്. ഡെറാഡൂണിലാണ് സംഭവം.

ഡെറാഡൂണിലെ കൊറോണേഷൻ ആശുപത്രിയിൽ പ്രീതിയെ ബുധനാഴ്ചയാണ് പ്രവേശിപ്പിച്ചത്. തെഹ്‌രിയിലെ ജഖ്‌നി ധർ ബ്ലോക്കിലെ റിൻഡോൾ ഗ്രാമവാസിയായ പ്രീതിയുടെ വിവാഹം 14 വർഷം മുമ്പായിരുന്നു.

രണ്ടാഴ്ചയോളം വീട്ടുകാരുടെ ഫോൺ കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കാത്തതിനെ തുടർന്ന്, പ്രീതിയുടെ അമ്മ സരസ്വതി ദേവിയും സഹോദരനും ഡെറാഡൂണിലെ വീട്ടിലെത്തിയപ്പോൾ പൊള്ളലേറ്റ് ഏതാണ്ട് നഗ്നമായി അബോധാവസ്ഥയിൽ അടുക്കളയിൽ കിടക്കുന്ന മകളെയാണ് കണ്ടത്.

കഴിഞ്ഞ 10 വർഷമായി ഭർതൃ കുടുംബം തന്നെ പീഡിപ്പിക്കുന്നതായി പ്രീതി പറഞ്ഞു. ”എന്നെ കൊല്ലുമെന്ന് അമ്മായിയമ്മ അടിക്കടി ഭീഷണിപ്പെടുത്തുമായിരുന്നു. അമ്മായിയമ്മയും അമ്മായിയച്ഛനും എന്നെ ഉപദ്രവിക്കുമ്പോൾ അനിയത്തി എൻറെ കൈകൾ മുറുകെ പിടിക്കും. സ്പൂൺ ഉപയോഗിച്ച് അവർ എൻറെ ചെവി മുറിച്ചു

പുറത്തും തലയിലും വയറിലും ചൂടുള്ള പാത്രങ്ങൾ ഉപയോഗിച്ച് പൊള്ളിച്ചു. അമ്മായിയമ്മ തലയിൽ ശക്തമായി അടിച്ചതിനെ തുടർന്ന് എൻറെ ചെവിയിൽ നിന്നും ഇപ്പോഴും പഴുപ്പ് വന്നുകൊണ്ടിരിക്കുകയാണ്.

വീടിൻറെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ ശേഷം കുളിമുറിയിൽ കയറി എന്നെ മർദിക്കും. നിലവിളി പുറത്തുകേൾക്കാതിരിക്കാൻ വായ പൊത്തിപ്പിടിക്കുകയും. മരിക്കാൻ വേണ്ടി ദിവസങ്ങളോളം പട്ടിണിക്കിട്ടു.” യുവതി പറയുന്നു.

ചൊവ്വാഴ്ച നടത്തിയ അൾട്രാ സൗണ്ട് പരിശോധനയിൽ പ്രീതി ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കഴിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു. പ്രീതിക്ക് ഒമ്പതും നാലും വയസുള്ള രണ്ട് ആൺമക്കളും എട്ട് വയസുള്ള ഒരു മകളുമുണ്ട്.

യുവതിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായതിനെ തുടർന്ന് ഉത്തരാഖണ്ഡ് വനിതാ അവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കർശന നടപടിയെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടു.

കുടുംബത്തിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിൻറെ മാതാപിതാക്കൾ, ഭർതൃസഹോദരി എന്നിവർക്കെതിരെ സിആർപിസി 307, 167 വകുപ്പുകൾ പ്രകാരം കേസെടുത്തതായി എസ്എസ്പി തെഹ്‌രി, നവനീത് സിംഗ് പറഞ്ഞു.

“അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച അവരെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു” നവനീത് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here