ഗായികയും ബിജെപി നേതാവുമായിരുന്ന സൊനാലി ഫോഗട്ടിന്റെ മരണത്തോടെ വിവാദനിഴലിലായ ഗോവയിലെ കേർളീസ് ഹോട്ടൽ പൊളിച്ചുനീക്കും. തീരം കൈയ്യേറിയെന്ന പരാതിയിൽ ഹോട്ടൽ പൊളിച്ചുനീക്കാനുള്ള ഗോവ തീരസംരക്ഷണ സമിതിയുടെ ഉത്തരവ് ദേശീയ ഹരിത ട്രൈബൂണൽ നിലനിർത്തിയതോടെയാണിത്.
ഓഗസ്റ്റ് 23-നാണ് ഫോഗട്ട് മരിച്ചത്. മരണത്തിന് മുന്പ് ഫോഗട്ടിന് ഹോട്ടലിലെ പാർട്ടിക്കിടെ മയക്കുമരുന്ന കലർത്തിയ മദ്യം നൽകിയെന്ന ആരോപണം ഉയർന്നതോടെയാണ് ഹോട്ടൽ വിവാദചുഴിയിലകപ്പെട്ടത്.
ഹോട്ടൽ ഉടമകളായ എഡ്വിൻ ന്യൂനസിന്റെയും ലിനറ്റ് ന്യൂനസിന്റെയും എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ അധികൃതർ നിർദേശം നൽകിയിരുന്നു. തീരം കൈയ്യേറിയ കേസിൽ ഇരുവരും ഈയിടെ അറസ്റ്റിലായിരുന്നു.