സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി നിഷാമിന്റെ ആഡംബര വാഹനത്തിന്റെ രജിസ്ട്രേഷൻ മോട്ടോർ വാഹനവകുപ്പ് റദ്ദാക്കി. തൃശൂർ പേരാമംഗലം പോലീസ് കസ്റ്റഡിയിലുള്ള ഹമ്മർ വാഹനത്തിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്.
തൃശൂർ ആർടിഒ ഇതു സംബന്ധിച്ച് ഉത്തരവിറക്കി. കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള മോട്ടോർ വാഹനവകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ ഇത്തരം വാഹനങ്ങൾ കിടപ്പുണ്ട്. ഇവയുടെ എല്ലാം രജിസ്ട്രേഷൻ റദ്ദാക്കി പൊളിച്ചു നീക്കും.