ദമ്പതിമാരെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

0

കൊല്‍ക്കത്ത: ദമ്പതിമാരെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഗുജറാത്ത് സ്വദേശികളായ അശോക് ഷാ(60) ഭാര്യ രശ്മി സിങ്(55) എന്നിവരാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. ഭവാനിപൂരില്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമുള്ള അതിസുരക്ഷാമേഖലയിലെ ഫ്‌ളാറ്റിലാണ് ദമ്പതിമാരെ സംഭവം നടന്നിരിക്കുന്നത്.

ചോരയില്‍കുളിച്ച നിലയിലായിരുന്നു രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. രശ്മിയുടെ ചുമലില്‍ ആഴത്തിലുള്ള മുറിവേറ്റിരുന്നു. ഫ്‌ളാറ്റില്‍നിന്ന് വെടിയുണ്ടയും കണ്ടെടുത്തിട്ടുണ്ട്. നേരത്തെ ഫ്‌ളാറ്റില്‍നിന്ന് വെടിയൊച്ച കേട്ടതായും പ്രദേശവാസികൾ പറയുന്നു. ഫ്‌ളാറ്റില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ല. അതിനാല്‍ പരിചയമുള്ള ആരോ ആണ് ദമ്പതിമാരെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം, ഓഹരിവിപണിയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും സൂചനകളുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഓഹരിവിപണിയിലെ നിക്ഷേപത്തിനായി ദമ്പതിമാര്‍ വായ്പ എടുത്തിരുന്നോ എന്നതടക്കം അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മൊബൈല്‍ ഫോണുകളും പോലീസ് പരിശോധിച്ചുവരികയാണ്.

ആ രണ്ട് മൊബൈല്‍ ഫോണ്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയാൽ തെളിയുന്നതെന്ത്..? കുടുങ്ങുന്നത് ദിലീപോ, അതോ കാവ്യയോ; താരത്തെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

LEAVE A REPLY

Please enter your comment!
Please enter your name here