നരികുത്തിയിൽ യുവാവ് മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ പോലീസുകാരനും അറസ്റ്റിൽ. ഐആർബി സേനാംഗമായ റഫീഖാണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരനെ നേരത്തെ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുതുപ്പള്ളിതെരുവ് സ്വദേശി അനസ് (31) ആണ് മർദനത്തിൽ മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വിക്ടോറിയ കോളജ് ലേഡീസ് ഹോസ്റ്റലിന് സമീപത്ത് മാനസിക വെല്ലുവിളി നേരിടുന്ന അനസും ഫിറോസ്, സഹോദ രൻ റഫീഖ് എന്നിവരും തമ്മിൽ തർക്കമുണ്ടായി. പിന്നീട് വിക്ടോറിയ കോളജിനു മുന്നിലേക്ക് പോലീസ് ഉദ്യോഗസ്ഥനായ റഫീഖും ഫിറോസും ബൈക്കിലെ ത്തുകയും, ബൈക്കിന്റെ പിന്നിലിരുന്ന ഫിറോസ് ബാറ്റു കൊണ്ട് അനസിനെ രണ്ടുവട്ടം അടിക്കുകയുമായിരുന്നു.
രണ്ടാമത്തെ അടി തലയ്ക്കു കൊണ്ട് അനസ് നിലത്തുവീണു. പരിക്കേറ്റ അനസിനെ റഫീക്കും ഫിറോസും ചേർന്നാണ് ഓട്ടോറിക്ഷയിൽ കയറ്റി ജില്ലാ ആശുപ ത്രിയിലെത്തിച്ചത്. പക്ഷേ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
വാഹനാപകടത്തിൽ പരിക്കേറ്റു എന്നു പറഞ്ഞാണ് അനസിനെ ഫിറോസ് ആശുപത്രിയിലാക്കിയത്. എന്നാൽ പരിക്കുകണ്ട് സംശയം തോന്നിയ പോലീസ് ഫി റോസിനെ വിളിച്ചുവരുത്തി ചോദ്യംചെയ്തപ്പോഴാണ് സംഭവം പുറത്തുവന്നത്. അബദ്ധത്തിൽ തലയ്ക്കടിയേറ്റു എന്നാണ് ഫിറോസിന്റെ മൊഴി. കുറ്റം സമ്മതി ച്ചതോടെ ഫിറോസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അനസിന്റെ മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലയിൽനിന്ന് രക്തസ്രാവമുണ്ടായി. മർദ്ദനത്തിൽ കാലിനും പരുക്കുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.