ന്യൂഡൽഹി: റസ്റ്റോറന്റുകൾക്ക് ഭക്ഷണ ബില്ലുകളിൽ “സർവീസ് ചാർജ്’ ചേർക്കാൻ കഴിയില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ. ഉപഭോക്താക്കൾക്ക് അവരുടെ വിവേചനാധികാരത്തിൽ “ടിപ്പുകൾ’ നൽകാമെങ്കിലും ഭക്ഷണ ബില്ലുകളിൽ “സർവീസ് ചാർജ്’ ഉൾപ്പെടുത്താനാവില്ലെന്ന് മന്ത്രി അറിയിച്ചു.
സർവീസ് ചാർജ് ഒഴിവാക്കിയാൽ നഷ്ടമുണ്ടാകുമെന്ന റസ്റ്റോറന്റ് ഉടമകളുടെ വാദവും അദ്ദേഹം തള്ളി. റസ്റ്റോറന്റുകൾക്ക് ബില്ലിൽ സർവീസ് ചാർജ് ചേർക്കാൻ കഴിയില്ല. ജീവനക്കാർക്ക് കൂടുതൽ ശമ്പളം നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ അതിന് ഉപഭോക്താക്കളെ പിഴിയാനാവില്ല. നിങ്ങൾക്ക് വിലകൾ ഉയർത്താം- അദ്ദേഹം പറഞ്ഞു.