പാറ്റ്ന: കേന്ദ്രസര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക സേവന പദ്ധതിയ്ക്കെതിരെയുള്ള പ്രതിഷേധം കനക്കുന്നു. ബിഹാറിലെ സമസ്തിപൂരിലും ലക്കിസരായിയിലും ആക്രമികൾ ട്രെയിനുകള്‍ കത്തിച്ചു. നിര്‍ത്തിയിട്ടിരുന്ന ട്രെയിനുകളാണ് കത്തിച്ചത്.
ലക്കിസരായിയില്‍ ജമ്മുതാവി ഗുവാഹത്തി എക്സ്പ്രസിനാണ് തീയിട്ടത്. ബിഹാറിലെ ആര റെയില്‍വേ സ്റ്റേഷന് ആക്രമികള്‍ അടിച്ചു തകര്‍ത്തു.
ഉത്തര്‍പ്രദേശിലെ ബല്ലിയ റെയില്‍വേ സ്റ്റേഷനിലും നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ അടിച്ചു തകര്‍ത്തു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയിലെ പല്‍വലില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.
അതേസമയം, പദ്ധതിയുടെ ഉയർന്ന പ്രായപരിധി 21ൽ നിന്ന് 23 ആക്കി ഉയർത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം വ്യക്തമാക്കി