വിജയ് ബാബുവിന്റെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0

 
കൊച്ചി: വിജയ് ബാബുവിന്റെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയെ തെറ്റിദ്ധരിപ്പിച്ച് പൊലീസ് അറസ്റ്റ് വാറണ്ട് വാങ്ങിയെന്നാണ് ജാമ്യ ഹർജിയിൽ വിജയ് ബാബു ആരോപിക്കുന്നത്. അതിനിടയിൽ വിജയ് ബാബുവിന് വേണ്ടി രണ്ട് ക്രെഡിറ്റ് കാർഡുകൾ ദുബായിൽ എത്തിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. 

സിനിമാ രം​ഗത്ത് തന്നെയുള്ള വിജയ് ബാബുവിന്റെ അടുത്ത സുഹൃത്താണ് ക്രഡിറ്റ് കാർഡുകൾ ദുബായിൽ എത്തിച്ചത്. തൃശൂർ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിം​ഗ് ലൊക്കേഷനിൽ നിന്ന് സുഹൃത്ത് നെടുമ്പാശേരി വഴി ദുബായിലെത്തി പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. വിദേശത്ത് തങ്ങാനുള്ള പണം തീർന്നതോടെ സുഹൃത്തിനോട് ക്രെഡിറ്റ് കാർഡ് എത്തിച്ചു തരാൻ വിജയ് ബാബു ആവശ്യപ്പെട്ടതെന്നാണ് സൂചന.

വിജയ് ബാബുവിന്റെ ജാമ്യഹർജി കഴിഞ്ഞ രണ്ട് തവണയും ഹൈക്കോടതി മാറ്റിവെച്ചിരുന്നു. വിജയ് ബാബു ആദ്യം കേരളത്തിൽ എത്തട്ടെ എന്ന നിലപാടാണ് സിംഗിൾ ബഞ്ച് സ്വീകരിച്ചത്. ഈ മാസം 30 ന് കേരളത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ മുൻകൂർ ജാമ്യ ഹർജി തള്ളുമെന്നും ജസ്റ്റിസ് പി ഗോപിനാഥ് വ്യക്തമാക്കി..
വിജയ് ബാബു 29ന് അർദ്ധ രാത്രി ദുബായിൽ നിന്ന് പുറപ്പെടുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്. നടിയുമായി താൻ സൗഹൃദത്തിലായിരുന്നുവെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചത്. വാട്സ് ആപ് ചാറ്റുകളുടെ പകർപ്പുകളും വിജയ് ബാബു കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here