ഇന്ന് എല്ലാ വസ്തുക്കൾക്കും സ്ഥാപനങ്ങൾക്കും ഓരോ ലോഗോ ഉണ്ടായിരിക്കും. അവയെല്ലാം പല അർത്ഥങ്ങൾ നമ്മളോട് പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഒരു ലോഗോയാണ്. അതും ഡോക്ടർമാരുടെ ലോഗോ. ആശുപത്രികളിലും ഡോക്ടർമാരുടെ വാഹനങ്ങളിലും ഇത്തരത്തിലുള്ള ലോഗോ നമ്മൾ കാണാറുണ്ട്.
ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിവരം ഡോക്ടമാർ ഉപയോഗിക്കുന്ന ഈ ലോഗോ ശരിക്കും കള്ളന്മാരുടെ ദൈവത്തിന്റേതാണെന്നാണ്. ഡോക്ടർമാർക്ക് കള്ളന്മാരുടെ ലോഗോയോ എന്ന് അത്ഭുതപ്പെടേണ്ട, ഇതിന് പിന്നിലൊരു അബദ്ധത്തിന്റെ ചരിത്രമുണ്ട്. രണ്ടു പാമ്പുകൾ ഒരു വസ്തുവിൽ ചുറ്റിയിരിക്കുന്നതു പോലെയുള്ളോരു ലോഗോയാണ് ഡോക്ടർ ഉപയോഗിക്കുന്നത്. അവരുടെ വാഹനങ്ങളുടെയൊക്കെ മുന്നിലായോ പിന്നിലായോ ഈ ലോഗോ പതിപ്പിച്ചിട്ടും ഉണ്ടാകും.
ഇങ്ങനെയൊരു ലോഗോയുമായി ആരോഗ്യമേഖലയ്ക്ക് ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ച് പ്രയാസമാണ്. സത്യത്തിൽ ഈ ലോഗോ ഒരു അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് പ്രചരിക്കുന്ന കഥകൾ. നമ്മൾ കാണുന്ന ഈ ലോഗോ കള്ളന്മാരുടെ ദേവനായ ഒരു ഗ്രീക്ക് ദേവന്റെ ലോഗോയാണ്. ആരോഗ്യമേഖലയുടെ ദേവനായി കണക്കാക്കുന്ന ദേവന്റെ ലോഗോയിൽ ഒരു പാമ്പ് മാത്രമാണ് ഉണ്ടാകുന്നത്. ഒരു ബ്രിട്ടീഷ് കാലഘട്ടത്തിലാണ് ഈ ലോഗോ ഡിസൈൻ ചെയ്യുന്നത്.
അന്ന് സംഭവിച്ച ഒരു അബദ്ധമായിരുന്നു ഈ ലോഗോയായി മാറിയത്. മരുന്നിന്റേയും ആരോഗ്യത്തിന്റേയും ദേവനായിരുന്നു അസ്ക്ലേപിയസ്. ഒരുവടിയിൽ ഒരു പാമ്പ് ചുറ്റിനിൽക്കുന്നതായിരുന്നു അസ്ക്ലേപിയസിന്റെ ചിഹ്നം. എന്നാൽ ഇന്ന് നമ്മൾ കാണുന്ന മെഡിക്കൽ ഫീൽഡിന്റെ ചിഹ്നം കള്ളന്മാരുടേയും യാത്രക്കാരുടേയും കച്ചവടക്കാരുടേയും ദേവനായ ഹെർമെസിന്റെ ചിഹ്നമാണ്. 1902ൽ അമേരിക്കൻ സൈന്യത്തിന്റെ മെഡിക്കൽ വിഭാഗത്തിന് ലോഗോ നിർമ്മിക്കുന്ന സമയത്ത് അവിടുത്തെ ആർമി ഡോക്ടകർക്ക് രണ്ട് ലോഗോകൾ തമ്മിൽ മാറിപ്പോവുകയായിരുന്നു.
വർഷങ്ങൾക്ക് ശേഷം ഈ അബദ്ധം മനസിലായെങ്കിലും അതിനോടകം തന്നെ ഈ ലോഗോ ആഗോളതലത്തിൽ വ്യാപിച്ചിരുന്നു. ലോകാരോഗ്യസംഘടന അടക്കമുള്ള സംഘടനകൾ ഒക്കെ ഈ ലോഗോ മാറ്റാൻ വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും അത് സാധിച്ചില്ലെന്നതാണ് സത്യം. ഡബ്ല്യൂഎച്ചഒയുടെ ലോഗോ ശ്രദ്ധിച്ചാൽ അത് മനസിലാകും. അവരുടെ ലോഗോയിൽ ഒറ്റപാമ്പാണുള്ളത്. ഇന്ത്യയിലടക്കം പലയിടത്തും രണ്ട് പാമ്പുകളുള്ള കള്ളന്മാരുടെ ലോഗോയാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നതാണ് വാസ്തവം.
മാർവൽ നിർമിച്ച സൂപ്പർ ഹീറോസ് മഹാഭാരതത്തിൽ നിന്ന് പ്രചോദനംകൊണ്ടതെന്ന് കങ്കണ റണൗത്ത്
വിവാദ പ്രസ്താവകളിലൂടെ വാർത്തകളിൽ ഇടം പിടിക്കുന്ന താരമാണ് കങ്കണ റണൗത്ത്. ഇപ്പോളിതാ പുതിയ വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. മാർവൽ നിർമിച്ച സൂപ്പർ ഹീറോ സിനിമാ പരമ്പരയായ അവെഞ്ചേഴ്സിന് പ്രചോദനം മഹാഭാരതവും വേദങ്ങളുമാണെന്നാണ് കങ്കണ പറഞ്ഞിരിക്കുന്നത്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ സൂപ്പർ ഹീറോ പരിവേഷമുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഇന്ത്യൻ പുരാണങ്ങളെയാണോ ഹോളിവുഡ് സൂപ്പർ ഹീറോകളെയാണോ മാതൃകയാക്കുകയെന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് അവർ ഇങ്ങനെ പറഞ്ഞത്.
‘ഇങ്ങനെയൊരു ചോദ്യമുയർന്നാൽ ഇന്ത്യൻ പുരാണങ്ങളെയാണ് ഞാൻ സമീപിക്കുക. പാശ്ചാത്യർ നമ്മുടെ പുരാണങ്ങളെ അവരുടെ ചിത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കാറുണ്ട്. അയേൺ മാനെ തന്നെയെടുക്കാം. അദ്ദേഹം മഹാഭാരത്തിലെ കർണനേപ്പോലെ കവചധാരിയാണ്. ഗദയേന്തി നിൽക്കുന്ന ഹനുമാനുമായി ചുറ്റികയേന്തി നിൽക്കുന്ന തോറിനെ ഉപമിക്കാം. അവെഞ്ചർ സിനിമ തന്നെ മഹാഭാരതത്തിൽ നിന്ന് പ്രചോദനം കൊണ്ടതായിരിക്കാം.’ കങ്കണ പറഞ്ഞു.
അവരുടെ ദൃശ്യവീക്ഷണം വ്യത്യസ്തമാണ്. എന്നാൽ ഈ സൂപ്പർഹീറോ കഥകളുടെ ഉത്ഭവം നമ്മുടെ വേദങ്ങളിൽ നിന്ന് വളരെയധികം പ്രചോദനം ഉൾക്കൊണ്ടതാണ്. അവരും ഈ വസ്തുത അംഗീകരിക്കുന്നു. അതുപോലെ, യഥാർത്ഥമായ എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു. ആക്ഷൻ ചിത്രമായെത്തുന്ന ധക്കഡ് ആണ് കങ്കണയുടേതായി ഉടൻ പുറത്തിറങ്ങാനുള്ളത്. ഏജന്റ് അഗ്നി എന്ന കഥാപാത്രമായാണ് താരമെത്തുന്നത്. അർജുൻ രാംപാൽ, ദിവ്യാ ദത്ത എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. റസ്നീഷ് ഘായ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.