കോഴിക്കോട്: ജംഷാദിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. കര്‍ണാടകയിലെ മാണ്ഡ്യയില്‍ റെയില്‍വെ ട്രാക്കില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് ജംഷാദിന്‍റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ കുടുംബം പറയുന്നത് ജംഷാദ് ട്രെയിന്‍ തട്ടി മരിച്ചതല്ലെന്നാണ്. ലഹരിമാഫിയയുമായി ബന്ധമുള്ള സുഹൃത്തുക്കള്‍ കൂടി ജംഷാദിനൊപ്പമുണ്ടായിരുന്നു. ഇവര്‍ക്ക് മകന്‍റെ മരണത്തില്‍ പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്നും ജംഷാദിന്‍റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൂരാചുണ്ട് പൊലീസ് സ്റ്റേഷനില്‍ പിതാവ് പരാതി നല്‍കി.
ഒരു മാസം മുന്‍പ് ഒമാനില്‍ നിന്നെത്തിയ ജംഷാദ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കര്‍ണാടകയിലേക്ക് പോയത്. മൊബൈല്‍ ഫോണ്‍ നഷ്ടമായെന്ന് പറഞ്ഞ് രണ്ട് തവണ വീട്ടിലേക്ക് വിളിച്ചിരുന്നു. ഒരുതവണ കൂടി വിളിച്ച ജംഷാദ് കൂട്ടുകാരെ കാണാതായെന്നും ഒറ്റയ്ക്കാണെന്നും കുടുംബത്തോട് പറഞ്ഞു. ഇതിനുശേഷം ജംഷാദ് വീട്ടിലേക്ക് വിളിച്ചിട്ടില്ലെന്നാണ് പിതാവ് മുഹമ്മദ് പറയുന്നത്. സുഹൃത്താണ് ജംഷാദിന് അപകടം പറ്റിയ വിവരം വീട്ടുകാരെ അറിയിച്ചത്. ഇതുപ്രകാരം മാണ്ഡ്യയിലെത്തിയ മുഹമ്മദിനോട് ജംഷാദ് ട്രെയിന്‍ തട്ടി മരിച്ചെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്. കാറില്‍ ഉറങ്ങി എഴുന്നേറ്റതിന് ശേഷം ജംഷാദിനെ കാണാനില്ലെന്നായിരുന്നു സുഹൃത്തുക്കള്‍ നല്‍കിയ മൊഴി.
മന്ത്രവാദത്തിലൂടെ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ നീക്കം; സ്വന്തം അമ്മാവനെ കൊലപ്പെടുത്തി യുവാവ്; അറുത്തെടുത്ത തലയും പിടിച്ച് ഗ്രാമത്തിലൂടെയുള്ള നടത്തുവും