ന്യൂഡൽഹി: 34 വർഷം മുൻപത്തെ കേസിൽ കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദു ഇന്ന് കോടതിയിൽ കീഴടങ്ങും. പട്യാല കോടതിയിലാണ് സിദ്ദു കീഴടങ്ങുക. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്നാണ് സിദ്ദു കീഴടങ്ങുന്നത്.
1988 ഡിസംബര്‍ 27 നാണ് കേസിനാസ്പദമായ സംഭവം. സിദ്ധു തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ഗുര്‍ണം സിംഗ് എന്നയാള്‍ കൊല്ലപ്പെട്ടന്നാണ് കേസ്. വഴിയില്‍ വാഹനം നിര്‍ത്തിയിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്..
കേസില്‍ സുപ്രീംകോടതി സിദ്ധുവിനു നേരത്തെ 1000 രൂപ പിഴ ചുമത്തി വിട്ടയച്ചിരുന്നു. ഇരയുടെ കുടുംബം സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ശിക്ഷ വര്‍ധിപ്പിച്ചത്.
സെക്ഷന്‍ 323 അനുസരിച്ചുള്ള പരമാവധി ശിക്ഷയായ ഒരു വര്‍ഷം തടവാണ് കോടതി വിധിച്ചത്. ഇരയുടെ മരണം ഒരൊറ്റ അടി ഏറ്റതുകൊണ്ടാണെന്നതിനു തെളിവില്ലെന്ന മുന്‍ സുപ്രീംകോടതി പരാമർശം സിദ്ധു കോടതിയില്‍ ചൂണ്ടിക്കാട്ടി.