2025ല്‍ കേരളത്തില്‍നിന്ന്‌ തദ്ദേശീയ മലമ്പനി ഇല്ലാതാക്കുക ലക്ഷ്യമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌

0

തിരുവനന്തപുരം: 2025ല്‍ കേരളത്തില്‍നിന്ന്‌ തദ്ദേശീയ മലമ്പനി ഇല്ലാതാക്കുക ലക്ഷ്യമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌.
മലമ്പനി അഥവാ മലേറിയ ആരംഭത്തിലേ കണ്ടെത്തി സമ്പൂര്‍ണ ചികിത്സ ഉറപ്പാക്കണം. മലമ്പനിക്ക്‌ മറ്റ്‌ പനികളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല്‍ പനി, മലമ്പനിയാണോ അല്ലയോ എന്ന്‌ ഉറപ്പാക്കേണ്ടത്‌ അത്യാവശ്യമാണ്‌. സര്‍ക്കാര്‍ ആശുപത്രികളില്‍ മലമ്പനിക്കെതിരേയുള്ള സമ്പൂര്‍ണ ചികിത്സയും, പരിശോധനകളും സൗജന്യമായി ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.
മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത്‌ ശുചീകരണ യജ്‌ഞം നടന്നുവരികയാണ്‌. 2007 മുതല്‍ ലോകാരോഗ്യ സംഘടന ഏപ്രില്‍ 25ന്‌ ലോക മലമ്പനി ദിനമായി ആചരിക്കുന്നു. മലമ്പനി മൂലമുള്ള രോഗാതുരതയും മരണവും കുറയ്‌ക്കുന്നതിനായി നൂതന സാങ്കേതിക മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താം എന്നതാണ്‌ ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.
മലമ്പനി നിവാരണത്തിനുള്ള കര്‍മ്മ പദ്ധതി തയാറാക്കി അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്‌ഥാനത്ത്‌ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്‌.
പ്ലാസ്‌മോഡിയം വിഭാഗത്തില്‍പ്പെട്ട ഒരു ഏകകോശ പരാദമാണ്‌ മലമ്പനിക്ക്‌ കാരണം. ഫാല്‍സിപാറം മൂലമുള്ള രോഗബാധ തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ മലേറിയ പോലെയുള്ള ഗുരുതര മലമ്പനിക്കും അതുമൂലമുള്ള മരണത്തിനും കാരണമാകാന്‍ സാധ്യതയുള്ളതാണ്‌. മലമ്പനി പ്രധാനമായും പെണ്‍ വിഭാഗത്തില്‍പ്പെട്ട അനോഫിലിസ്‌ കൊതുകുകളാണ്‌ പകര്‍ത്തുന്നത്‌.

രോഗ ലക്ഷണങ്ങള്‍

പനിയോടൊപ്പം ശക്‌തമായ കുളിരും, തലവേദനയും പേശി വേദനയുമാണ്‌ പ്രാരംഭ ലക്ഷണം. വിറയലോടുകൂടി ആരംഭിച്ച്‌ ശക്‌തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുന്നത്‌ മലമ്പനിയുടെ മാത്രം പ്രത്യേക ലക്ഷണമായി കരുതാം. ഇതോടൊപ്പം മനംപുരട്ടല്‍, ഛര്‍ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാം. പനി, ശക്‌തമായ തലവേദന എന്നീ ലക്ഷണങ്ങള്‍ മാത്രമായും മലമ്പനി കാണാറുണ്ട്‌.

രോഗ പ്രതിരോധ മാര്‍ഗങ്ങള്‍

കൊതുകുകടി ഏല്‍ക്കാതിരിക്കുവാനായി വ്യക്‌തിഗത സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണു പ്രധാനം. മലമ്പനിക്ക്‌ കാരണമാകുന്ന കൊതുകുകള്‍ ശുദ്ധ ജലത്തില്‍ മുട്ടയിട്ട്‌ വളരുന്നതിനാല്‍ വീടിനുള്ളിലും പരസരങ്ങളിലും വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക

LEAVE A REPLY

Please enter your comment!
Please enter your name here