കൊച്ചി: അഞ്ചേരി ബേബി വധക്കേസിൽ മുൻമന്ത്രി എം.എം. മണി ഉൾപ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ കോടതി നടപടി നീതി നിഷേധമെന്ന് സഹോദരൻ. പാർട്ടിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് സഹോദരൻ ജോർജ് പ്രതികരിച്ചു.
എം.എം. മണി, ഒ.ജി. മദനൻ, പാമ്പുപാറ കുട്ടൻ എന്നിവരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഇവരുടെ വിടുതൽ ഹർജി ഹൈക്കോടതി അനുവദിച്ചു.
നേരത്തെ പ്രതികൾ സമർപ്പിച്ചിരുന്ന വിടുതൽ ഹർജി തൊടുപുഴ സെഷൻസ് കോടതി തള്ളിയിരുന്നു. പ്രതികൾ വിചാരണ നേരിടണമെന്നായിരുന്നു സെഷൻസ് കോടതി വിധി. പിന്നാലെയാണ് മൂവരും ഹൈക്കോടതിയെ സമീപിച്ചത്.