വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പറവൂർ വെടിമറ ജി.സി.ഡി.എ ഹൗസിംഗ് കോളനി പഴമ്പിള്ളിശ്ശേരിയിൽ വീട്ടിൽ ഉമാശങ്കർ (22), നന്ദികുളങ്ങര കളരിപറമ്പിൽ വീട്ടിൽ നിഹാൽ കരിം (22) എന്നിവരെയാണ് നോർത്ത് പറവൂർ പോലീസ് പിടികൂടിയത്. ജില്ലാ പോലിസ് മേധാവി കെ.കാര്‍ത്തിക്കിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഉമാശങ്കറിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 1.770 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. വീടിന്‍റെ മുകളിലത്തെ നിലയിലെ റൂമിൽ കാർഡ് ബോർഡ് ബോക്സിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇരുവരും ഒരുമിച്ചാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. മുനമ്പം ഡി.വൈ.എസ്.പി റ്റി.ആർ.രാജേഷ്, നോർത്ത് പറവൂര്‍ ഇൻസ്പെക്ടർ ഷോജോ വർഗ്ഗീസ്, എസ്.ഐ മാരായ പ്രശാന്ത്.പി.നായർ. രാജികൃഷ്ണ, മുരളി. ബിജു എ.എസ്.ഐ മാരായ സെൽവരാജ്, അജീഷ്, സുരേഷ് ബാബു എസ്.സി.പി.ഒ മാരായ സ്വപ്ന, ജയകൃഷ്ണൻ സി.പി.ഒ മാരായ നിബിൻ, ആസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.