ഗുവാഹത്തി: ആസാമിൽ കൊടുങ്കാറ്റിലും ഇടിമിന്നലിലും 11 പേർ മരിച്ചു. നാല് പേർ ദിബ്രുഗർഹിലെ ഖേർനി ഗ്രാമത്തിലാണ് മരിച്ചത്. കൊടുങ്കാറ്റിൽ മരങ്ങൾ കടപുഴകി ശരീരത്തിലേക്ക് വീണായിരുന്നു മരണം.
ബാർപെറ്റയിലും ടിൻസുകിയയിലും മൂന്ന് പേർ വീതവും ഗോല്പരയിൽ ഒരു കുട്ടിയും മരിച്ചു. വ്യാഴാഴ്ച മുതൽ തുടരുന്ന കനത്ത മഴയിൽ ആസാമിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. നിരവധി വീടുകളും തകർന്നിട്ടുണ്ട്.
പലരും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി. വലിയ നാശമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്