ഭോപ്പാൽ : 15 വർഷമായി പ്രണയബന്ധത്തിലായിരുന്ന യുവതികളെ വിവാഹം കഴിച്ച് യുവാവ്. മദ്ധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിൽ നാൻപൂരിലാണ് സംഭവം. സമർത്ഥ് മൗര്യ എന്ന വനവാസി യുവാവാണ് തന്റെ മൂന്ന് പ്രണയിനികളെയും ഒരേ പന്തലിൽ വെച്ച് ഒന്നിച്ച് വിവാഹം കഴിച്ചത്.
കഴിഞ്ഞ 15 വർഷത്തിനിടെ വിവിധ സമയങ്ങളിലാണ് ഇയാൾ യുവതികളുമായി സ്നേഹത്തിലായത്. തുടർന്ന് ഇവരെ മൂന്ന് പേരെയും വീടുകളിൽ നിന്ന് കടത്തിക്കൊണ്ട് വന്നു. മൂന്ന് പേരിലായി ഇയാൾക്ക് ആറ് കുട്ടികളുമുണ്ട്. എന്നാൽ ഗോത്രവർഗ്ഗക്കാരുടെ നിയമം അനുസരിച്ച് അവിവാഹിതനായ ഒരാൾക്ക് സാമൂഹ്യ പരിപാടികളിൽ പങ്കെടുക്കാനാകില്ല. ഈ സാഹചര്യത്തിലാണ് ഇയാൾ മൂന്ന് പേരെയും ഒന്നിച്ച് വിവാഹം കഴിക്കാൻ തീരുമാനിച്ചതും. മൂന്ന് പേരുടെയും പേരുകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് യുവാവ് ക്ഷണപ്പത്രിക അടിച്ചത്. ഇത് എല്ലാവർക്കും അയച്ചുകൊടുത്തു. യുവാവിന്റെ വിവാഹത്തിൽ നിരവധി പേർ പങ്കെടുത്ത് ആശിർവ്വാദം നൽകി.