റിയാദ്: വിമാന യാത്രക്ക് മുമ്പ് വീട്ടിലിരുന്ന് തന്നെ ലഗേജ് നടപടി വീട്ടിലിരുന്ന് പൂർത്തിയാക്കാനുള്ള സംവിധാനവുമായി സൗദി. ഇതിനായി ‘ട്രാവലർ വിതൗട്ട് ബാഗ്’ എന്ന ആശയം മൂന്ന് മാസത്തിനുള്ളിൽ നടപ്പാവുമെന്ന് എയർപോർട്ട് ഹോൾഡിങ് കമ്പനി അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സംവിധാനം വരും. ഇതോടെ ആഭ്യന്തര, അന്തർദേശീയ വിമാന യാത്രക്കാർക്ക് സ്വന്തം താമസസ്ഥലങ്ങളിലിരുന്ന് ലഗേജ് ചെക്ക് ഇൻ ചെയ്യാം.
ലഗേജുകൾ അതിനുവേണ്ടി നിയുക്തരായ ജീവനക്കാർ വിമാനത്താവളത്തിലെത്തിക്കും.യാത്രക്കാർക്ക് ഇനി ബാഗേജിന്റെ
ഭാരമില്ല എന്ന് സാരം.ഹാൻഡ് ബാഗ് മാത്രം കൈയ്യിൽ വെക്കാം. ഈ സംവിധാനത്തിന്റെ പരിധിയിൽ വരുന്ന വിമാന കമ്പനിയിൽ ടിക്കറ്റ് എടുത്തവർക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ.
P ആവശ്യമായ എല്ലാ രേഖകളും പൂർണമായിരിക്കണം,ലഗേജുകളിൽ നിരോധിത വസ്തുക്കൾ ഉണ്ടാവരുത് എന്നീ നിബന്ധനകളുമുണ്ട്. സൗദിയിലെ വിമാനത്താവളങ്ങൾ നിയന്ത്രിക്കുന്ന എയർപോർട്ട് ഹോൾഡിങ് കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങൾ വഴി രാജ്യത്തെ 27 വിമാനത്താവളങ്ങളുടെ പ്രവർത്തനത്തിന് കമ്പനി മേൽനോട്ടം വഹിക്കുന്നുണ്ട്.