കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍ രാജിവെച്ചു

0

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത മൂടൽ മഞ്ഞ് തുടരുന്നു. വരും ദിവസങ്ങളിലും ശൈത്യം കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേ സമയം ദില്ലിയിൽ വായു മലിനീകരണവും രൂക്ഷമാവുകയാണ്.

 

ദില്ലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കൊടും തണുപ്പിന് സാധ്യതയുണ്ട്. കനത്ത മൂടൽമഞ്ഞിൽ പല നഗരങ്ങളിലും കാഴ്ചപരിധി 100 മീറ്ററിൽ താഴെയെത്തി. മൂടൽ മഞ്ഞ് ഇന്നും റോഡ് -റെയിൽ-വ്യോമ ഗതാഗതങ്ങളെ ബാധിച്ചു. മണിക്കൂറുകളാണ് വിമാനങ്ങളും ട്രെയിനുകളും വൈകുന്നത്. മൂടൽ മഞ്ഞ് കനത്തതോടെ ദില്ലിയിലും ഗുരു ഗ്രാമിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാജസ്ഥാൻ, ബീഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

 

വടക്കേ ഇന്ത്യയിൽ ഈ മാസം ആദ്യ വാരത്തിൽ താപനില 9 മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് അടുത്ത മൂന്ന് ദിവസങ്ങളിൽ ഒറ്റപെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐ എം ഡി അറിയിച്ചു. തണുപ്പിനും മൂടൽമഞ്ഞിനുമൊപ്പം ദില്ലിയിൽവായു മലിനീകരണവും രൂക്ഷമാണ്. ഇത് ജനജീവിതത്തെ സാരമായി ബാധിച്ചു. വായുഗുണ നിലവാര സൂചിക 400 ന് മുകളിലാണ് രേഖപെടുത്തിയത്. വിനോദ സഞ്ചാരികളോടും, തീർത്ഥാടകരോടും കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ പരിശോധിച്ച ജാഗ്രത പാലിക്കാനും, രാത്രി യാത്ര ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്.

കണ്ണൂർ മേയർ ടി ഒ മോഹനൻ രാജിവെച്ചു. യുഡിഎഫ് തീരുമാനപ്രകാരം മേയർ സ്ഥാനം മുസ്ലീം ലീഗിന് കൈമാറുന്നതിനാണ് രാജി. ലീഗിന്റെ കടുത്ത സമ്മർദ്ദത്തിനൊടുവിലാണ് മേയർ സ്ഥാനം കൈമാറാൻ കോൺഗ്രസ് തയ്യാറായത്. അതേസമയം അവസാന കൗൺസിൽ യോഗത്തിൽ മേയർക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉയർന്നുവന്നു.

മേയർ സ്ഥാനം പങ്കിടാമെന്ന മുൻധാരണയിൽ നിന്നും കോൺഗ്രസ് പിന്നോക്കം പോയതോടെ ലീഗ് കടുത്ത സമർദ്ദവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് മൂന്ന് വർഷത്തിന് ശേഷം കോൺഗ്രസ് പ്രതിനിധിയായ മേയർ ടി ഒ മോഹനൻ രാജി വെച്ചത്. ബാക്കിയുള്ള രണ്ട് വർഷം മുസ്ലീം ലീഗ് പ്രതിനിധി മേയറാകും. വാർത്താസമ്മേളനം വിളിച്ചാണ് ടി ഒ മോഹനൻ രാജി പ്രഖ്യാപിച്ചത്. സ്വന്തം പാളയത്തിനകത്ത് തന്നെയാണ് തുടക്കം മുതൽ തനിക്കെതിരെ നീക്കമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം രാജിക്ക് മുമ്പുള്ള അവസാന കൗൺസിൽ യോഗത്തിൽ മേയർക്കെതിരെ വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. മേയർ സ്വജനപക്ഷപാതവും അഴിമതിയും നടത്തിയെന്നായിരുന്നു ആരോപണം. കണ്ണൂർ കോർപ്പറേഷൻ കണ്ടതിൽ വച്ച് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച മേയറാണ് പടിയിറങ്ങിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. ആരോപണങ്ങളിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പുതിയ മേയർ ആരായിരിക്കുമെന്ന് മുസ്ലീം ലീഗ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here