യുവ ഡോക്ടർ ഷഹനയുടെ മരണം; റുവൈസിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

0

 

 

കോഴിക്കോട്: യുവ ഡോക്ടർ ഷഹനയുടെ മരണത്തിൽ അറസ്റ്റ് ചെയ്ത റുവൈസിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിക്ക് നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് അനുവദിച്ചിരുന്നത്. കേസിൽ മൂന്നാർ ഉൾപ്പടെയുള്ള ഇടങ്ങളിൽ പോയി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.

 

റുവൈസിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. കേസിൽ രണ്ടാം പ്രതിയായ റുവൈസിന്റെ പിതാവിന് ഹൈക്കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം നൽകിയിരുന്നു. പ്രായം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതി ചേർത്തതിന് പിന്നാലെ റുവൈസിന്റെ പിതാവ് അബ്ദുൾ റഷീദ് ഒളിവിൽ പോയിരുന്നു. ഇയാളെ അന്വേഷിച്ച് പൊലീസ് കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലും ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടത്താൻ സാധിച്ചിരുന്നില്ല.

 

സ്ത്രീധന പ്രശ്‌നത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിനി ഡോ. ഷഹാന ആത്മഹത്യ ചെയ്തത്. ഡോക്ടർ ഷഹനയും ഡോക്ടർ റുവൈസും വളരെക്കാലമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരാണ്. വിവാഹാലോചനയുമായി ബന്ധപ്പെട്ട് ഷഹനയുടെ വീട്ടുകാർ റുവൈസിന്റെ വീട്ടുകാരുമായി സംസാരിച്ചപ്പോൾ 50 പവൻ പോരെന്ന നിലപാടാണ് റുവൈസിൻറെ വീട്ടുകാർ സ്വീകരിച്ചത്. ഇതേത്തുടർന്ന് ഡോക്ടർ ഷഹനയുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി. അതേസമയം തന്നെ ഡോ റുവൈസ് ഡോ ഷഹനയിൽ നിന്ന് അകന്നു എന്നും വീട്ടുകാർ പറയുന്നു. ഇത് ഷഹനയെ മാനസികമായി തളർത്തി. ഒന്നരമാസമായി കടുത്ത ഡിപ്രഷനിൽ ആയിരുന്നു ഷഹന. വിവാഹബന്ധം നടക്കില്ലെന്ന് ഉറപ്പായതോടെ ആകാം ആത്മഹത്യ ചെയ്തതെന്നാണ് ഷഹനയുടെ ഉമ്മയും സഹോദരനും പൊലീസിന് മൊഴി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here