സുപ്രീംകോടതിയിലെ ആദ്യ വനിത ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

0

സുപ്രീംകോടതിയിലെ ആദ്യവനിത ജഡ്ജിയും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

1927 ഏപ്രിൽ 30നാണ് ജനനം. 1950 നവംബർ 14-നാണ് ഫാത്തിമ അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1958 മെയ് മാസം സബോഡിനേറ്റ് മുൻസിഫായി നിയമിതയായി. 1968-ൽ സബ് ഓർഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് 1972-ൽ ചീഫ് ജുഡീഷ്യൻ മജിസ്‌ട്രേറ്റ് ആയും 1974-ൽ ജില്ലാ സെഷൻസ് ജഡ്ജി ആയി.

1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984-ൽ തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു. 1989 ഏപ്രിൽ 29-ന് ഹൈക്കോടതിയിൽ നിന്നും വിരമിച്ചെങ്കിലും 1989 ഒക്ടോബർ 6-ന് സുപ്രീം കോടതിയിൽ ജഡ്ജിയായി നിമനം ലഭിച്ചു. 1992 ഏപ്രിൽ 29-നാണ് വിരമിച്ചത്. കേരള സർക്കാർ ‘കേരള പ്രഭ’ പുരസ്‌കാരം നൽകി ഫാത്തിമ ബീവിയെ ആദരിച്ചിരുന്നു. സാമൂഹികരംഗത്തെയും സിവിൽസർവീസിലെയും സംഭാവനകൾക്കാണ് ഫാത്തിമ ബീവിക്ക് ‘കേരളപ്രഭ’ പുരസ്‌കാരം സമ്മാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here