കുടുംബവഴക്കിനിടെ യുവാവ് മരിച്ച സംഭവത്തിൽ വീട്ടിൽ ആക്രമണം നടത്തിയ സഹോദരനായി പൊലീസ് തെരച്ചിൽ തുടരുന്നു

0

കുടുംബവഴക്കിനിടെ യുവാവ് മരിച്ച സംഭവത്തിൽ വീട്ടിൽ ആക്രമണം നടത്തിയ സഹോദരനായി പൊലീസ് തെരച്ചിൽ തുടരുന്നു. വരിക്കാനിക്ക് സമീപം മൈക്കോളജിയിൽ തോട്ടക്കര പരേതനായ രാജപ്പന്റെ മകൻ രഞ്ജിത്(29) മരിച്ച സംഭവത്തിൽ, ഇയാളുടെ മൂത്ത സഹോദരൻ അജിത്തിനായി(32) വ്യാഴാഴ്ച രാത്രി മുതൽ മുണ്ടക്കയം പൊലീസ് തെരച്ചിൽ നടത്തുകയാണ്.

വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ കുടുംബവീട്ടിൽ വച്ചാണ് രഞ്ജിത് മരിച്ചത്. മദ്യപിച്ച് അക്രമാസക്തനായ അജിത് പിടിച്ചു തള്ളിയപ്പോൾ താഴെ വീണ രഞ്ജിത് മരണപ്പെടുകയായിരുന്നു. പിതാവിന്റെ മരണശേഷം അമ്മയ്‌ക്കൊപ്പമാണ് രണ്ട് സഹോദരന്മാരും താമസിച്ചിരുന്നത്.

സ്ഥിരമായി മദ്യപാനിയായ അജിത്ത് വീട്ടിലെത്തി അമ്മയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവദിവസം മദ്യപിച്ച് വീട്ടിലെത്തിയ അജിത്ത് അമ്മയോട് കയർത്തിരുന്നു.

ഇതിൽ ഇടപ്പെട്ട രഞ്ജിത്തിനെ അജിത്ത് പിടിച്ച് തള്ളി. ഇതോടെ താഴേക്ക് വീണ രഞ്ജിത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഉടൻ തന്നെ മാതാവ് ഉഷയും നാട്ടുകാരും ചേർന്ന് പാറത്തോട്ടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാഞ്ഞിരപ്പള്ളി 26-ാം മൈൽ മേരി ക്യൂൻസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശാരീരിക വൈകല്യങ്ങൾ ഉള്ളയാളായിരുന്നു രഞ്ജിത്തെന്നും അജിത്തിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here