ഗർഭിണിയായ വിദ്യാർത്ഥിനിക്ക് ഗർഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

0

ഗർഭിണിയായ വിദ്യാർത്ഥിനിക്ക് ഗർഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ പെൺകുട്ടി അവശനിലയിലായിരുന്നു. അവശ നിലയിൽ കണ്ട് വിവരം അന്വേഷിച്ചപ്പോഴാണ് താൻ ഗർഭിണിയാണെന്ന വിവരം വിദ്യാർത്ഥിനി മാതാപിതാക്കളോട് പറയുന്നത്. ഇതോടെ ഗർഭഛിദ്രം നടത്തണമെന്ന ആവശ്യവുമായി മാതാപിതാക്കൾ പെൺകുട്ടിയെ മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിയിൽ എത്തിച്ചു.

ചേർത്തല സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായതും ഗർഭിണിയായതും. പീഡനത്തിനിരയായതിനെ തുടർന്ന് അവശനിലയിലായ യുവതി 8 മാസം ഗർഭിണിയാണ്. ഗർഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടാണു വിദ്യാർത്ഥിനിയെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഗർഭാവസ്ഥ എട്ട് മാസത്തിലെത്തിയതിനാൽ ഗർഭഛിദ്രത്തിനു വിധേയയാക്കാൻ ആവില്ലെന്ന് ഡോക്ടർ അറിയിച്ചു. വിവരം പൊലീസിൽ അറിയിക്കണമെന്നും വിദ്യാർത്ഥിനിയെ പരിശോധിച്ച ഡോക്ടർ സബൈൻ ശിവദാസ് ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കൾ വിസമ്മതിച്ചു. തുടർന്ന് ഡോക്ടർ തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

മൂവാറ്റുപുഴ പൊലീസ് ആശുപത്രിയിൽ എത്തി വിദ്യാർത്ഥിനിയിൽ നിന്നു മൊഴിയെടുത്തു. മലപ്പുറം സ്വദേശിയായ യുവാവാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതെന്നാണു വിദ്യാർത്ഥിനി പൊലീസിനോടു പറഞ്ഞിരിക്കുന്നത്. ഗർഭിണിയായിരിക്കെ ഇയാൾ വിദ്യാർത്ഥിനിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും പെൺകുട്ടി മൊഴി നൽകി. കഴിഞ്ഞ ദിവസം അവശനിലയിൽ കണ്ട വീട്ടുകാർ അന്വേഷിച്ചപ്പോഴാണു 8 മാസം ഗർഭിണിയാണെന്നു വിദ്യാർത്ഥിനി തുറന്നു പറഞ്ഞത്.

തുടർന്നാണ് രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. വിദ്യാർത്ഥിനിയെ പീഡിപ്പിച്ചയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ പൊലീസ് വിവരങ്ങൾ ചേർത്തല പൊലീസിനും കൈമാറിയിട്ടുണ്ട്. മലപ്പുറം സ്വദേശിക്കായി അന്വേഷണം ഊർജിതമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here