വാഹനാപകടത്തിൽ ഇടതു കൈ നഷ്ടപ്പെട്ട യുവാവിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. തിരുവാതുക്കൽ കൊച്ചുപറമ്പിൽ മുനീറിനാണ് (26) വൻതുക നഷ്ടപരിഹാരം അനുവദിച്ച് അഡിഷനൽ മോട്ടർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജി പി.എൽസമ്മ ജോസഫ് ഉത്തരവായത്.
മുനീറിന് 21 വയസ്സുള്ളപ്പോഴാണ് അപകടം ഉണ്ടായത്. ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ മുനീറിന് ഇടത് കൈ നഷ്ടമാവുകയായിരുന്നു. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്ന മുനീർ പിഎസ്‌സി പരീക്ഷയ്ക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. അഭിഭാഷകരായ വി.ബി.ബിനു, സി.എസ്.ഗിരിജ എന്നിവർ ഹാജരായി.
2018 ഒക്ടോബർ 13ന് മുനീർ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഇടത് കൈ നഷ്ടപ്പെട്ട മുനീറിന് ഏറെ നാൾ ആശുപത്രി ചികിത്സയിലും കഴിയേണ്ടി വന്നു. പന്നീട് നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു.