തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വനിതാ ഹോസ്റ്റലിലെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ച് റെക്കോഡ് ചെയ്തെന്ന് പരാതി. തിരുവനന്തപുരത്തെ നഴ്സിംഗ് വിദ്യാർത്ഥിനികളുടെ ഒരു ഹോസ്റ്റലിലാണ് കുളിമുറിദൃശ്യങ്ങൾ പകർത്തിയത് പെൺകുട്ടികളുടെ ശ്രദ്ധയിൽപെട്ടത്. വിദ്യാർത്ഥിനികളുടെ പരാതിയെ തുടർന്ന് വഞ്ചിയൂർ പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ രാത്രി പത്തിനാണ് സംഭവം. ഹോസ്റ്റലിലെ കുളിമുറിയിൽ വിദ്യാർത്ഥിനി കയറിയപ്പോൾ വെന്റിലേറ്ററിന് സമീപം മൊബൈൽ ഫോൺ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതുകണ്ട് ബഹളംവച്ചതോടെ മൊബൈലുമായി ഒരാൾ ഓടിപ്പോയെന്നാണ് പരാതി. എന്നാൽ ഇയാളെ പരാതിക്കാരി കണ്ടില്ല.
സംഭവം വിദ്യാർത്ഥിനിയും സുഹൃത്തുക്കളും വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പൊലീസെത്തി അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. നഗരത്തിൽ കൂടുതൽ പൊലീസ് പട്രോളിംഗ് നടത്തിയെങ്കിലും ആളെ പിടികൂടാനായില്ല. കടകളിലെയും ഹോസ്റ്റലിലെയും സി.സി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മ്യൂസിയത്ത് വനിതാ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയെ അടുത്തിടെയാണ് പിടികൂടിയത്