പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ . മദ്രസ അധ്യാപകനായിരുന്ന തൊടുപുഴ ഇടവെട്ടി വാഴമറ്റം വീട്ടിൽ (ഇപ്പോൾ പെരുമ്പാവൂർ നെടുംതോട് വാടകയ്ക്ക് താമസം ) അബ്ദുൾ സലാം (52), ഓട്ടോ ഡ്രൈവർ ഈസ്റ്റ് കടുങ്ങല്ലൂർ കാട്ടിലെ പറമ്പിൽ വീട്ടിൽ രഞ്ജിത് (28) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. വിവരം കുട്ടി സ്ക്കൂളിൽ നടന്ന കൗൺസിലിൽ പറയുകയായിരുന്നു. സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. 2019 ൽ ആയിരുന്നു സംഭവം. ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ എം.എസ് ഷെറി, അബ്ദുൾ റൗഫ്, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ , മുഹമ്മദ് അമീർ , ഏ. ഏ അൻസാർ തുടങ്ങിയവരാണ് പോലീസ് ടീമിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.