കൊച്ചി: ബലാത്സംഗ, പോക്സോ കേസുകളിൽ മോൻസൺ മാവുങ്കൽ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ ഉടൻ വിചാരണ തുടങ്ങാനിരിക്കെ പ്രതിക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
മോൻസൺ മാവുങ്കൽ പുറത്തിറങ്ങിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്തുവെന്നുമുള്ള കേസുകളിൽ ജാമ്യംതേടിയാണ് മോൻസൺ മാവുങ്കൽ ഹൈക്കോടതിയെ സമീപിച്ചത്.