പ്രതിഭാ പാട്ടീൽ രാഷ്ട്രപതി സ്ഥാനാർത്ഥിയായ സമയം. അത്തവണ രാഷ്ട്രപതിയെ ചിലപ്പോൾ ‘രാഷ്ട്രപത്‌നി’യെന്നു വിളിക്കേണ്ടിവരുമെന്നു ശിവസേനാ നേതാവ് ബാൽ താക്കറെ പറഞ്ഞിരുന്നു. തിരഞ്ഞെടുക്കപ്പെട്ടശേഷം പ്രതിഭാ പാട്ടീലിനെ എല്ലാവരും രാഷ്ട്രപതിയെന്നുതന്നെ വിളിച്ചു.
ദ്രൗപദി മുർമുവിന്റെ കാര്യത്തിലും അങ്ങനെതന്നെ. ഭരണഘടനയുടെ ഇംഗ്ലിഷ് പതിപ്പിൽ ‘പ്രസിഡന്റ്’, ഹിന്ദി പതിപ്പിൽ ‘രാഷ്ട്രപതി’ ഇതു പദവിയുടെ പേരാണ്. ലിംഗപരമായ വ്യത്യാസമില്ല. ഗവർണൾ ഉൾപ്പെടെയുള്ള മറ്റു ഭരണഘടനാപദവികളും അങ്ങനെതന്നെ.