കല്ലമ്പലം: ചാത്തമ്പറ കൂട്ട മരണത്തിൽ ദുരൂഹതയില്ലെങ്കിലും മരണത്തിന് പ്രേരണയായതെന്ത് എന്നതിൽ അവ്യക്തത. വിശദ അന്വേഷണത്തിന് െപാലീസ്. ചാത്തമ്പറ കടയിൽവീട്ടിൽ സദാനന്ദന്റെ മകൻ മണിക്കുട്ടൻ (46), ഭാര്യ സന്ധ്യ (36), മക്കളായ അജീഷ് (15), അമേയ(13), മാതൃസഹോദരി ദേവകി (74) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പ്രേരണാവിഷയത്തിൽ അവ്യക്തത ഉള്ളത്.
കുടുംബാംഗങ്ങൾക്ക് വിഷം നൽകിയ ശേഷം മണിക്കുട്ടൻ ആത്മഹത്യ ചെയ്തതാണെന്ന കാര്യം െപാലീസ് സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ വേറൊരു തരത്തിലുമുള്ള സംശയങ്ങളോ തെളിവുകളോ സൂചനകളോ ഇല്ല. മണിക്കുട്ടനെ ഇതിന് പ്രേരിപ്പിച്ചത് എന്തെന്ന സംശയമാണ് ബാക്കിയുള്ളത്.
നിലവിൽ ആരോപിക്കപ്പെടുന്ന സാമ്പത്തികവിഷയം െപാലീസ് മുഖവിലക്കെടുത്തിട്ടില്ല. മണിക്കുട്ടനെ മാനസികമായി ബാധിക്കുന്ന മറ്റെന്തോ വിഷയം ഉണ്ടായിരുന്നതായും അതിൽ പെെട്ടന്നുള്ള പ്രകോപനം ഉണ്ടായതായും െപാലീസ് സംശയിക്കുന്നുണ്ട്.