മണർകാട്: കോട്ടയം മണർകാട്ടെ അർച്ചന രാജുവിന്‍റെ ആത്മഹത്യയിൽ ഭർത്താവ് ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ മൂന്നിനാണ് അർച്ചനയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ബിനുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അർച്ചനയുടെ മരണശേഷം ബിനുവിനെതിരേ പരാതിയുമായി കുടുംബാംഗങ്ങൾ എത്തിയിരുന്നു. ബിനുവിന് വ്യാപാര സ്ഥാപനം വിപുലപ്പെടുത്താൻ 25 ലക്ഷം രൂപ ആവശ്യപ്പെട്ട് നിരന്തരം അർച്ചനയെ മർദിക്കുമായിരുന്നെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു.
അർച്ചന വീട്ടിലെത്തിയാലും കുടുംബത്തോട് സംസാരിക്കാൻ സമ്മതിക്കില്ലെന്നും തങ്ങളുടെ മുന്നിൽ വച്ചും അർച്ചനയെ ബിനു മർദ്ദിച്ചിട്ടുണ്ടെന്നും സഹോദരിമാർ പറയുന്നു. രണ്ടര വർഷം മുമ്പായിരുന്നു ഓട്ടോ കൺസൾട്ടന്‍റായ ബിനുവും അർച്ചനയും തമ്മിലുള്ള വിവാഹം നടന്നത്