പതിനാറു വയസുകാരിയെ പലപ്പോഴായി പീഡിപ്പിച്ചെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത സ്വന്തം സഹോദരനടക്കം നാലുപേര്‍ അറസ്റ്റില്‍

0

കോഴഞ്ചേരി: പതിനാറു വയസുകാരിയെ പലപ്പോഴായി പീഡിപ്പിച്ചെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത സ്വന്തം സഹോദരനടക്കം നാലുപേര്‍ അറസ്റ്റില്‍. അടുത്ത ബന്ധുവായ മറ്റൊരാള്‍, പെണ്‍കുട്ടിയുമായി അടുപ്പമുണ്ടാക്കിയ സ്വകാര്യ ബസ് കണ്ടക്ടര്‍, അയാളുടെ സുഹൃത്ത്, മാതാവിന്റെ കാമുകന്‍ എന്നിങ്ങനെ അഞ്ചു പ്രതികളാണുള്ളത്. മാതാവിന്റെ കാമുകന്‍ ഒളിവിലാണ്.
സ്വകാര്യ ബസ് കണ്ടക്ടര്‍ അയിരൂര്‍ ഇടത്രാമണ്‍ മഹേഷ് ഭവനത്തില്‍ മഹേഷ് മോഹനന്‍ (ഉണ്ണി 32), ഇയാളുടെ സുഹൃത്ത് തടിയൂര്‍ കടയാര്‍ വെട്ടിത്തറ വീട്ടില്‍ ജിജോ ഈശോ ഏബ്രഹാം (26), അയിരൂര്‍ കൊറ്റാത്തൂര്‍ മതാപ്പാ മഴവഞ്ചേരി തയ്യില്‍ വീട്ടില്‍ റെജി ജേക്കബ് (49) എന്നിവരെ റിമാന്‍ഡ് ചെയ്തു. സഹോദരനെ ജുവെനെല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി ജുവെനെല്‍ ഹോമിലേക്കയച്ചു. റാന്നി പെരുനാട് സ്വദേശി ഷിബു ഒളിവിലാണ്.
പന്തളത്തുള്ള സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയ പെണ്‍കുട്ടിയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ െവെദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം െചെല്‍ഡ് െലെനിന്റെ നിര്‍ദേശപ്രകാരം മൊഴിയെടുത്തപ്പോഴാണു പെണ്‍കുട്ടി എല്ലാം തുറന്നുപറഞ്ഞത്. അച്ഛനുമായി വഴക്കിട്ട് ഇടയ്ക്കിടെ അമ്മ വീട്ടില്‍നിന്നു പോകാറുണ്ടായിരുന്നു. കണ്ടക്ടറുടെയും സുഹൃത്തിന്റെയും പീഡനത്തെക്കുറിച്ചാണ് ആദ്യം പറഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ വീട്ടിലെ കിടപ്പുമുറിയില്‍ വച്ച് പലതവണ പീഡിപ്പിച്ചതും അടുത്ത ബന്ധുവും അമ്മയുടെ പരിചയക്കാരനും ഉപദ്രവിച്ചതും പിന്നീടു പറഞ്ഞു.
പെണ്‍കുട്ടി പതിവായി യാത്ര ചെയ്തിരുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു മഹേഷ്. ഇവര്‍ തമ്മില്‍ ഫോണ്‍വിളി പതിവായിരുന്നു. കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഇയാള്‍ സുഹൃത്തുമൊത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. വീടിന് പിന്നിലെ റബര്‍ പുരയില്‍ വച്ച് ഇരുവരും െലെംഗികമായി ഉപദ്രവിച്ചു. വീടുമായി സഹകരിച്ചുവന്ന അടുത്ത ബന്ധുവും വീട്ടില്‍ വച്ചാണു പീഡിപ്പിച്ചത്. വാടകവീട്ടില്‍ വച്ചാണു ഷിബു ഉപദ്രവിച്ചത്. കോയിപ്രം പോലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ്, എസ്.ഐ. അനൂപ്, എ.എസ്.ഐ. വിനോദ് കുമാര്‍, ഷിറാസ്, സുധീഷ്, സി.പി.ഒ. അജിത് എന്നിവരാണു കേസന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here