ഹൈദരാബാദിലെ ജൂബിലില്‍ ഹില്‍സില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിനുള്ളില്‍ പീഡിപ്പിച്ച കേസില്‍ മൂന്നാമത്തെ അറസ്റ്റും രേഖപ്പെടുത്തി

0

ഹൈദരാബാദ്: ഹൈദരാബാദിലെ ജൂബിലില്‍ ഹില്‍സില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിനുള്ളില്‍ പീഡിപ്പിച്ച കേസില്‍ മൂന്നാമത്തെ അറസ്റ്റും രേഖപ്പെടുത്തി. ഇന്ന് അറസ്റ്റിലായ രണ്ടു പേരും കൗമാരക്കാരാണ്. ഇവര്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയ സമിതി പാര്‍ട്ടി പ്രദേശിക നേതാക്കളുടെ മക്കളാണ്.

ഇന്നലെ ഒരാളെ അറസ്റ്റു ചെയ്തിരുന്നു. സദുദ്ദീന്‍ മാലിക് എന്നയാളാണ് അറസ്റ്റിലായത്. മേയ് 28ന് ജൂബിലി ഹില്‍സില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം മടങ്ങിയ 17കാരിയെ ആണ് വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞ് അഞ്ചു പേര്‍ കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികള്‍ അഞ്ചു പേരെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇവരില്‍ മൂന്നു പേര്‍ കൗമാരക്കാരാണ്.

അതേസമയം, ഒരു മന്ത്രിയുടെ കൊച്ചുമകനടക്കം മൂന്നു പേര്‍ ഭരണകക്ഷി നേതാക്കളുടെ കുടുംബത്തില്‍ നിന്നുള്ളതാണെന്നും അവരെ സര്‍ക്കാര്‍ രക്ഷിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു. സര്‍ക്കാര്‍ നടത്തുന്നത് പൊള്ളയായ പ്രഖ്യാപനങ്ങളാണെന്നും ബി.ജെ.പി ആരോപിച്ചു.

പബിനു സമീപം അഞ്ച് പേര്‍ക്കൊപ്പം പെണ്‍കുട്ടി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിലുടെ പ്രചരിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതയില്‍ ആദ്യം ലൈംഗികാതിക്രമത്തിന് കേസെടുത്ത പോലീസ് പിന്നീട് ബലാത്സംഗകുറ്റം ചുമത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here