ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിനു സമീപം പാംഗോങ് തടാകത്തിനു കുറുകെ ചൈന പാലം നിർമിക്കുന്നുവെന്ന റിപ്പോർട്ടുകൾ സംബന്ധിച്ച് സുക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നു വിദേശകാര്യമന്ത്രാലയം. പാലം നിർമിക്കുന്നതായി പറയുന്ന പ്രദേശം പതിറ്റാണ്ടുകളായി ചൈനയുടെ അധിനിവേശത്തിൻ കീഴിലാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ചൈന പാലം നിർമിക്കുന്നുവെന്ന വാർത്തകളും റിപ്പോർട്ടുകളും കണ്ടു. രണ്ടാമത്തെ പാലം നിർമിക്കുന്നതാണെന്നും അല്ല, ആദ്യത്തെ പാലം വികസിപ്പിക്കുന്നതാണെന്നും റിപ്പോർട്ടുകളുണ്ട്. നയതന്ത്ര, സൈനിക തലങ്ങളിൽ ചൈനയുമായി ഇന്ത്യ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അതു തുടരുമെന്നും അരിന്ദം ബാഗ്ചി കൂട്ടിച്ചേർത്തു.