കടുത്തുരുത്തി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ വാഴപ്പിള്ളിയില്‍ വിഷ്ണു (21), ഇതിന് കൂട്ടുനിന്ന അമ്മ ടിന്റു ( 40 ) ഇവരുടെ അണ്‍ സുഹൃത്ത് കൊല്ലം പൊഴിക്കര സ്വദേശി സുരേഷ് ( 44 ) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ സുള്ള്യ ഭാഗത്ത് നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ പത്തിനാണ് സംഭവം. ഇറുമ്പയം സ്വദേശിയായ പെൺകുട്ടി ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വിഷ്ണുവിനോടൊപ്പം പോകുകയായിരുന്നു. പെൺകുട്ടിയുടെ രക്ഷകർത്താക്കളുടെ പരാതിയിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടയിൽ പെൺകുട്ടിയെ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി.സ്റ്റാൻഡിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ വെള്ളൂർ പൊലീസ് കൂട്ടിക്കൊണ്ടുവന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കർണാടകയിൽനിന്നും കഴിഞ്ഞ ദിവസം പ്രതികളെ അറസ്റ്റുചെയ്തത്.
ഇവരെ വൈക്കം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളൂർ എസ്‌ഐ.ജെ. വിജിമോൻ, എഎസ്ഐ. രാംദാസ്, സീനിയർ സി.പി.ഒ. രതിഷ്, വനിത സി.പി.ഒ. സുരഭി എന്നിവരുടെ നേതൃത്വത്തിലാണ് കർണാടകയിലെത്തി പ്രതികളെ അറസ്റ്റുചെയ്തത്.